നെടുന്പാശേരി വിമാനത്താവളത്തിൽ മൂന്നര കിലോ സ്വർണം പിടിച്ചു
നെടുന്പാശേരി വിമാനത്താവളത്തിൽ മൂന്നര കിലോ സ്വർണം പിടിച്ചു
Monday, August 21, 2017 1:06 PM IST
നെടുമ്പാശേരി: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്നായി ഒരു കോടി രൂപ വിലമതിക്കുന്ന മൂന്നര കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി എത്തിയ രണ്ടു വിമാനങ്ങളിലെ യാത്രക്കാരിൽനിന്നാണു കസ്റ്റംസ് എയർ ഇന്‍റലിജൻസ് സ്വർണം പിടിച്ചത്.

റിയാദിൽനിന്നു കൊച്ചിയിലേക്കു വന്ന സൗദി എയർലൈൻസ് വിമാനത്തിലെ കണ്ണൂർ സ്വദേശി മർവാനിൽനിന്നു മൂന്നു കിലോഗ്രാം സ്വർണവും കൊളംബോയിൽനിന്നു കൊച്ചിയിലേക്കു ശ്രീലങ്കൻ എയർവേയ്സ് വിമാനത്തിൽ വന്ന ശ്രീലങ്കൻ പൗരനായ മുഹമ്മദ് അബാദിൽനിന്ന് അര കിലോഗ്രാം സ്വർണവുമാണു പിടിച്ചെടുത്തത്.

മൂന്നു കിലോ സ്വർണം കാർ ബാറ്ററി ചാർജറിന്‍റെ കോർ പ്ലേറ്റാക്കിയാണ് മർവാൻ കടത്താൻ ശ്രമിച്ചത്. ഇത്തരം 31 പ്ലേറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ, ബാഗിന്‍റെ ബീഡിംഗ് രൂപത്തിൽ മൂന്നു സ്വർണ‌വള്ളികളും പിടിച്ചെടുത്തു. ഇതിന് 91 ലക്ഷം രൂപ വില വരും.

ശ്രീലങ്കൻ പൗരന്‍റെ ലഗേജിൽനിന്നു പിടിച്ച അരക്കിലോ സ്വർണത്തിന് 14 ലക്ഷം രൂപ വിലയുണ്ട്.

കസ്റ്റംസ് കേരള സോൺ ചിഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു, അഡീ. കമ്മീഷണർ എസ്. അനിൽകുമാർ, കസ്റ്റംസ് അസി. കമ്മീഷണർ ഇ.വി. ശിവരാമൻ, റോമി പൈനാടൻ, സൂപ്രണ്ടുമാരായ കെ.കെ. സോമസുന്ദരൻ, കോശി ഏബ്രഹാം, എ.ആർ. ജോസ്, ഇൻസ്പെക്ടർമാരായ വീരജ്കുമാർ, ജിതേഷ്, എം. സുരേഷ്, പ്രശാന്ത് രഞ്ജ ൻ, കെ.സി. നിക്സൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണു സ്വർണം പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.