കൊച്ചി റിഫൈനറിയിലെ ഐആർഇപി പദ്ധതി കമ്മീഷനിംഗ് സെപ്റ്റംബറിൽ
കൊച്ചി റിഫൈനറിയിലെ ഐആർഇപി പദ്ധതി കമ്മീഷനിംഗ് സെപ്റ്റംബറിൽ
Monday, August 21, 2017 1:06 PM IST
കൊച്ചി: കൊച്ചി റിഫൈനറിയുടെ ശേഷി വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന വിപുലീകരണ പദ്ധതിയായ ഇന്‍റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ പ്രോജക്ടിന്‍റെ (ഐആർഇപി) പൂർണതോതിലുള്ള കമ്മീഷനിംഗ് സെപ്റ്റംബർ അവസാനം നടക്കും.

16,500 കോടി രൂപ മുതൽമുടക്കിൽ കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പദ്ധതിക്ക് 2013 ജനുവരിയിലാണു തറക്കല്ലിട്ടത്. പദ്ധതിയുടെ ഭാഗമായി ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, വാക്വം ഡിസ്റ്റിലേഷൻ യൂണിറ്റ്, ഡീസൽ ഹൈഡ്രോ ട്രീറ്റിംഗ് യൂണിറ്റ്, വാക്വം ഗ്യാസ് ഓയിൽ ഹൈഡ്രോ ട്രീറ്റിഗ് യൂണിറ്റ്, സൾഫർ റിക്കവറി യൂണിറ്റ്, ഡിലൈയ്ഡ് കോക്കർ യൂണിറ്റ് എന്നിവ ഇതിനകംതന്നെ കമ്മീഷൻ ചെയ്തതായി റിഫൈനറി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

ഫ്ളൂയിഡൈസ്ഡ് കാറ്റലിറ്റിക് ക്രാക്കിംഗ് യൂണിറ്റ്, സോമറൈസേഷൻ യൂണിറ്റ് എന്നിവയുടെ കമ്മീഷനിംഗാണ് ഇനി ശേഷിക്കുന്നത്. ഇതിൽ ഫ്ളൂയിയ്സ്ഡ് കാറ്റലിറ്റിക് ക്രാക്കിംഗ് യൂണിറ്റിന്‍റെ കമ്മീഷനിംഗ് ജോലികൾ ആരംഭിച്ചു കഴിഞ്ഞു.

ഒന്നര ആഴ്ചകൊണ്ട് ഈ ജോലികൾ പൂർത്തിയാകും. തുടർന്നു നാഫ്ത ഹൈഡ്രോ ട്രീറ്റർ ഐസോമറൈസേഷൻ യൂണിറ്റിന്‍റെ കമ്മീഷനിംഗ് ആരംഭിക്കും. സെപ്റ്റംബർ അവസാനം ഇതും പൂർത്തിയാകുന്നതോടെ വിപുലീകരണ പദ്ധതി പൂർണമാകും. പദ്ധതിയുടെ ഭാഗമായി 150 മീറ്റർ ഉയരമുള്ള സുരക്ഷാ ചിമ്മിനിയും സജ്ജമാക്കിയിട്ടുണ്ട്.


ഇതിലൂടെ തീനാളങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുന്നതുകണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും റിഫൈനറി അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം സംവിധാനം എല്ലാത്തരം പെട്രോളിയം റിഫൈനറികളിലും അനിവാര്യമാണ്. പ്രോജക്ട് കമ്മീഷനിംഗിന്‍റെ ആദ്യഘട്ടത്തിൽ ഇത്തരം തീനാളങ്ങൾ ഒരു പരിധിയിലേറെ ഉയർന്നേക്കാമെന്നും റിഫൈനറി അധികൃതർ പറഞ്ഞു.

പരിസ്ഥിതി സൗഹൃദ ഭാരത് സ്റ്റേജ് നാല് നിലവാരം ഉറപ്പാക്കി കൊച്ചി റിഫൈനറിയുടെ ഉത്പാദനശേഷി ആറ് മില്യണ്‍ മെട്രിക് ടണ്ണായി വർധിപ്പിക്കുക എന്നതു ലക്ഷ്യം വച്ചാണ് ഐആർഇപി പദ്ധതി നടപ്പാക്കുന്നത്. നേരത്തേയുള്ള റിഫൈനറിയുടെ പെട്രോൾ, ഡീസൽ ഉത്പാദന ശേഷി 9.5 മില്യണ്‍ മെട്രിക് ടണ്‍ ആയിരുന്നു.

പദ്ധതി പൂർത്തിയാകുന്നതോടെ ഇത് 15.5 മില്യണ്‍ മെട്രിക് ടണ്ണാകും. ഐആർഇപിയുടെ തുടർച്ചയായി 4500 കോടി രൂപ മുതൽമുടക്കിൽ പ്രൊപ്പലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ (പിഡിപിപി) പ്രോജക്ടും പെട്രോ കെമിക്കൽ പാർക്ക് സ്ഥാപിക്കൽ പ്രവർത്തനങ്ങളും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.