എട്ടു വയസുകാരന്‍റെ കവിൾ തെരുവുനായ കടിച്ചുകീറി
Monday, August 21, 2017 1:00 PM IST
ചങ്ങനാശേരി: ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു വരികയായിരുന്ന എട്ടു വയസുകാരന്‍റെ കവിൾ തെരുവ്നായ്ക്കൾ കടിച്ചുകീറി. സസ്യമാർക്കറ്റിൽ ഇന്നലെ രാവിലെ 7.30നാണു സംഭവം. ഐക്കര ബൈജുവിന്‍റെ മകൻ ഷോണിനാണ് തെരുവ്നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഷോണിനെ മാതാപിതാക്കൾ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.

നടന്നു പോയ ഷോണിനെ മുപ്പതോളം വരുന്ന നായക്കൂട്ടമാണ് ആക്രമിച്ചത്. നിലത്തുവീണ ഷോണിന്‍റെ കവിൾ നാ യ്ക്കൾ കടിച്ചുകീറി. ജനറൽ ആശുപത്രിൽ ആവശ്യമായ മരുന്നില്ലാതിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റെഫർ ചെയ്തു. 7200 രൂപയുടെ മരുന്നു വാങ്ങി നൽകിയാണ് ഷോണിനു കുത്തിവയ്പ് നൽകിയതെന്നു പിതാവ് ബൈജു പറഞ്ഞു. നായയുടെ കടിയേറ്റ കവിളിലാണ് കുത്തിവയ്പ് എടുത്തത്.

നായ കടിച്ചതു സംബന്ധിച്ച് ചങ്ങനാശേരി നഗരസഭാ ഓഫീസിൽ നിന്നു ഫോം വാങ്ങി അപേക്ഷ നൽകിയാൽ പണം റീ ഫണ്ട് ചെയ്യുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞതു പ്രകാരം ബൈജു നഗരസഭാ കാര്യാലയത്തിലും തുടർന്ന് ജനറൽ ആശുപത്രിയിലും എത്തി. ഇതുസംബന്ധിച്ച അപേക്ഷകളെക്കുറിച്ച് അറിവില്ലെന്നാണ് അധികാരികൾ പറഞ്ഞതെന്ന് ബൈജു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.