വരട്ടാർ പുനരുജ്ജീവനം: തുടർഘട്ടം സെപ്റ്റംബർ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Monday, August 21, 2017 12:15 PM IST
പത്തനംതിട്ട: വരട്ടാർ പുനരുജ്ജീവനത്തിന്‍റെ ഭാഗമായി ജലവിഭവ വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുന്ന തുടർഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ രണ്ടിന് രാവിലെ 11ന് ഇരവിപേരൂർ പഞ്ചായത്തിലെ പുതുക്കുളങ്ങരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മന്ത്രി മാത്യു ടി. തോമസിന്‍റെ സാന്നിധ്യത്തിൽ കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎയുടെ അധ്യക്ഷതയിൽ ചെങ്ങന്നൂർ നഗരസഭ ഹാളിൽ ചേർന്ന ആലോചനാ യോഗം ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തു.

രാജ്യസഭാ ഉപാധ്യക്ഷൻ, എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാർ, തദ്ദേശഭരണസ്ഥാപന അധ്യക്ഷർ, വിവിധ രാഷ്‌ട്രീയ പാർട്ടികളു ടെ ജില്ലാതല നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

ഇതോടനുബന്ധിച്ച് ആദി പന്പ ആരംഭിക്കുന്ന സ്ഥലത്തുനിന്ന് പുതുക്കുളങ്ങര വരെ ജലഘോഷയാത്ര സംഘടിപ്പിക്കാൻ പള്ളിയോടസേവാ സംഘത്തിന്‍റെ സഹകരണം തേടും. ഇതിനായി വീണാ ജോർജ് എംഎൽഎയെ ചുമതലപ്പെടുത്തി.

ആദി പന്പയുടെയും വരട്ടാറിന്‍റെയും സാന്നിധ്യം കണക്കിലെടുത്താണ് തുടർ ഘട്ടത്തിന്‍റെ ഉദ്ഘാടനത്തിനായി പുതുക്കുളങ്ങരയെ തെരഞ്ഞെടുത്തത്.

ഉദ്ഘാടനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തും. ഉദ്ഘാടന സമ്മേളനം നടത്തുന്നതുമായി ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനതല യോഗം 22ന് നടക്കും. വാർഡ് തല യോഗം 25, 26 തീയതികളിൽ നടക്കും.


വരട്ടാർ പുനരുജ്ജീവനത്തിന്‍റെ ആദ്യഘട്ടത്തിൽ 2390 മണിക്കൂർ പ്രവർത്തനം നടന്നു. ഇതിനായി 28,23,142 രൂപ വിനിയോഗിച്ചു. 16,000953 രൂപ സംഭാവനയായി ലഭിച്ചു. കുടിശിക നൽകുന്നതിന് ഇനി 12,22,188 രൂപ കൂടി വേണം. 27,28 തീയതികളിൽ ഒരിക്കൽ കൂടി വാർഡ്തല വിഭവ സമാഹരണം നടത്തും.

ഇരവിപേരൂർ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പുതുക്കുളങ്ങര ചപ്പാത്ത് 22ന് പൊളിച്ച് നദി ഒഴുകുന്നതിന് നിൽക്കുന്ന തടസം നീക്കാൻ തീരുമാനിച്ചു.

ചെങ്ങന്നൂർ നഗരസഭാ അധ്യക്ഷൻ ജോണ്‍ മുളങ്കാട്ടിൽ, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീത അനിൽകുമാർ, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോൻസി കിഴക്കേടത്ത്, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഏലിക്കുട്ടി കുര്യാക്കോസ്, വൈസ് പ്രസിഡന്‍റ് ഗീതാ സുരേന്ദ്രൻ, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ, ചെങ്ങന്നൂർ തഹസീൽദാർ പി.എൻ. സാനു, കോ-ഓർഡിനേറ്റർ ബീന ഗോവിന്ദൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വരട്ടാർ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.