കേരളത്തിലെ അനാഥാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
കേരളത്തിലെ അനാഥാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
Sunday, August 20, 2017 11:20 AM IST
കോട്ടയം: കേരളത്തിലെ ഓർഫനേജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഓർഫനേജ് കണ്‍ട്രോൾ ബോർഡിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജെജെ ആക്‌ട് അനുസരിച്ചു രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിർദേശമാണ് അനാഥാലയങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സാമൂഹിക നീതി വകുപ്പിന്‍റെ നിർദേശത്തെത്തുടർന്ന് 150ലധികം ഓർഫനേജുകൾ ഇതിനോടകം അടച്ചുപൂട്ടി. അട്ടപ്പാടിയിൽത്തന്നെ ഏഴു സ്ഥാപനങ്ങൾ നിർത്തി. ഡോക്‌ടർമാർ മുതൽ യോഗ ട്രെയിനർമാർ വരെയുള്ളവരുടെ സേവനം അനാഥാലയങ്ങളിൽ ഒരുക്കണമെന്നാണ് നിർദേശങ്ങളിൽ പ്രധാനം.

100 കുട്ടികളുള്ള ഒരു സ്ഥാപനത്തിൽ 25 സ്റ്റാഫ്, എട്ടു കുട്ടികൾക്ക് ഒരു ടോയ്‌ലറ്റ്, 10 കുട്ടികൾക്ക് ഒരു ബാത്ത് റൂം, ഒരു കുട്ടിക്ക് 120 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള റൂം സൗകര്യം, യൂണിഫോം ഉൾപ്പെടെയുള്ള വസ്ത്രങ്ങളും ബെഡ് ഷീറ്റ്, പുതുപ്പ്, രാത്രി വസ്ത്രം, ഹോസ്പിറ്റലിൽ പോകേണ്ടിവന്നാൽ അതിനുള്ള വസ്ത്രം എന്നിവയെല്ലാം പുതിയ ആക്‌ടിൽ നിർദേശിക്കുന്നുണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരേ വൻ പിഴ ചുമത്താനും സ്ഥാപനമേധാവികൾക്കു കഠിന തടവ് നൽകാനും വ്യവസ്ഥയുണ്ട്.

ബാലനീതി നിയമപ്രകാരം ദത്തെടുക്കൽ, സ്പോണ്‍സർഷിപ്പ് തുടങ്ങിയവയ്ക്ക് അർഹതയുള്ള കുട്ടികളെ മാത്രമേ ഇങ്ങനെയുള്ള സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണു പുതിയ നിയമം. കേരളത്തിലെ അനാഥാലയങ്ങളിലെ കുട്ടികൾ എല്ലാവരും അനാഥരല്ല. കുട്ടികളിൽ 95 ശതമാനത്തിൽ അധികവും അച്ഛനോ അമ്മയോ മറ്റു ബന്ധുക്കളോ ഉള്ളവരാണ്. വീട്ടിലെ സാന്പത്തിക ബുദ്ധിമുട്ടും മറ്റു പ്രശ്നങ്ങളുംമൂലം പഠനത്തിനുവേണ്ടിയാണു പലരും നിൽക്കുന്നത്. ഇതര സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികളില്ല. കേരളത്തിലെ ഓർഫനേജുകൾ ഓർഫനേജ് കണ്‍ട്രോൾ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്നവയുമാണ്.


സാമൂഹ്യകനീതി വകുപ്പിന്‍റെ പുതിയ നിയമങ്ങൾ അപ്രായോഗികമായ സാഹചര്യത്തിൽ ഓർഫനേജുകൾ ദരിദ്രരായ കുട്ടികൾക്കുവേണ്ടിയുള്ള ഹോസ്റ്റലായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നാണ‌് ഓർഫനേജുകളുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് ഇന്നു കേരളത്തിലെ ഓർഫനേജ് നേതൃത്വം സെക്രട്ടേറിയേറ്റിനു മുന്പിൽ സമരം നടത്തും. രാവിലെ 11ന് നടക്കുന്ന സമരം സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ഓർഫനേജ് കണ്‍ട്രോൾ ബോർഡ് ചെയർമാൻ ഫാ. റോയി വടക്കേൽ, മെംബർ സെക്രട്ടറി ഫാ. മാത്യു കെ.ജോണ്‍ എന്നിവർ പ്രസംഗിക്കും.

കേരളത്തിലെ അനേകായിരങ്ങൾക്ക് അഭയവും ആശ്രയവുമായ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നത്തിനു പരിഹാരം കാണാൻ അനാഥാലയങ്ങൾ എന്ന പേരു മാറ്റി ദരിദ്രർക്കുവേണ്ടിയുള്ള ഹോസ്റ്റലുകളായി പ്രവർത്തിക്കുന്നതിനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകണമെന്നു സ്വാന്ത്വനം ഡയറക്‌ടർ ആനി ബാബു ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.