വ്യാജരേഖ ഹാജരാക്കി അവധിയെടുത്തെന്ന ആരോപണം: സെൻകുമാറിനെതിരേ അന്വേഷണം
വ്യാജരേഖ ഹാജരാക്കി അവധിയെടുത്തെന്ന ആരോപണം: സെൻകുമാറിനെതിരേ അന്വേഷണം
Saturday, August 19, 2017 1:04 PM IST
തിരുവനന്തപുരം: അവധിയിലായിരുന്ന സമയത്തെ മുഴുവൻ ശന്പളവും ആനുകൂല്യങ്ങളും വ്യാജരേഖ ഹാജരാക്കി നേടിയെടുത്തെന്ന പരാതിയിൽ മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിനെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുക. നേരത്തേ മതസ്പർധ വളർത്തുന്ന തരത്തിൽ പരാമർശം നടത്തിയിരുന്നുവെന്ന കേസിൽ സെൻകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണു മറ്റൊരു കേസിൽ പോലീസ് അന്വേഷണം തുടങ്ങിയത്.

സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തുനിന്നു മാറ്റിനിർത്തപ്പെട്ട എട്ടു മാസത്തെ അവധിക്കാലയളവിൽ മുഴുവൻ വേതനവും ലഭിക്കാൻ വ്യാജരേഖ ചമച്ചെന്ന വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി ചട്ടപ്രകാരം കേസെടുത്ത് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയിരുന്നു.

തിരുവനന്തപുരം കോർപറേഷൻ മുൻ കൗണ്‍സിലർ എ.ജെ.സുക്കാർണോ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന.

2016 ജൂണ്‍ ഒന്നു മുതൽ കഴിഞ്ഞ ജനുവരി 31 വരെ സെൻകുമാർ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു.

ഇക്കാലയളിൽ അർധവേതന അവധിയെടുക്കുന്നതിന് ഒൻപത് അപേക്ഷകൾ സെൻകുമാർ നൽകിയത് സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് തന്‍റെ അർധവേതന അവധി കമ്യൂട്ടഡ് ലീവായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു ഫെബ്രുവരിയിൽ സർക്കാരിനു കത്തു നൽകി.


ഗവണ്‍മെന്‍റ് ആയുർവേദ കോളജിലെ ഡോ.വി.കെ. അജിത്കുമാർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമാണു കമ്യൂട്ടഡ് ലീവിനുള്ള അവധി അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ രേഖകൾ വ്യാജമാണെന്നായിരുന്നു പരാതി. തുടർന്നു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി.

രേഖകൾ കൃത്രിമവും വ്യാജവുമായി ചമച്ച് അർധവേതന അവധി മുഴുവൻ വേതനത്തിനും അർഹമാക്കുന്നതിനു ഡോ.വി.കെ. അജിത് കുമാറിന്‍റെ ഒത്താശയോടെ കൃത്യം നടത്തിയെന്നു സംശയിക്കാമെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.

കേസെടുത്ത് ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ആശുപത്രി ഒപി ടിക്കറ്റിലെ തീയതികളും സെൻകുമാറിനെ പരിശോധിച്ച തീയതികളും ഒന്നല്ല. ആയുർവേദ കോളജ് രജിസ്റ്ററിൽ ഇവ രേഖപ്പെടുത്തിയില്ല. ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഞായറാഴ്ചയിലെ തീയതിവച്ചാണു നൽകിയത്. മൂന്നു മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 2017 എന്നതു 2016 എന്നു തിരുത്തിയെന്നും പറയുന്നു.

സെൻകുമാർ ആദ്യം നൽകിയ അപേക്ഷയിൽ ചികിത്സയെക്കുറിച്ചു പറയാതെ വ്യക്തിപരമായ കാരണങ്ങളാൽ അവധിക്ക് അപേക്ഷിക്കുന്നുവെന്നാണു പറഞ്ഞിരുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൂടാതെ, സെൻകുമാറിന്‍റെ മൊബൈൽ ഫോണ്‍ പരിധി പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ, ഈ ദിവസങ്ങളിൽ മറ്റിടങ്ങളിലാണെന്നും കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.