33 സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി: തീരുമാനം ഉടനെന്നു വിദ്യാഭ്യാസ മന്ത്രി
33 സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി: തീരുമാനം ഉടനെന്നു വിദ്യാഭ്യാസ മന്ത്രി
Friday, August 18, 2017 1:09 PM IST
തിരുവനന്തപുരം: സംസ്ഥാനത്തു ഭിന്നശേഷിക്കാരായ 100 കുട്ടികളിൽ കൂടുതലുള്ള 33 സ്പഷെൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി അനുവദിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഈ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നതുമായി ബന്ധപ്പെട്ടു സ്പെഷൽ റൂൾസ് ഭേദഗതി, സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത എന്നിവ പരിശോധിച്ചുവരികയാണ്. കാലതാമസം കൂടാതെ അനുകൂല നടപടിയുണ്ടാകുമെന്നും വി.ടി. ബലറാമിന്‍റെ സബ്മിഷനു മറുപടിയായി മന്ത്രി അറിയിച്ചു.

കഴിഞ്ഞ സർക്കാർ 100 കുട്ടികളിൽ കൂടുതലുള്ള സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകാൻ തീരുമാനിച്ചെങ്കിലും എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി തീരുമാനം പുനഃപരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്പെഷൽ റൂൾസ് ഭേദഗതിയും സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചത്.


ഇത്തരം കുട്ടികളെ പഠിപ്പിക്കുന്ന 400 രജിസ്റ്റേർഡ് വിദ്യാലയങ്ങൾ കേരളത്തിൽ നിലവിലുണ്ട്. ഇതിൽ ഒരു സർക്കാർ സ്പെഷൽ സ്കൂളും 65 ബഡ്സ് സ്കൂളുകളും പെടും.
ഇവയ്ക്കു സംസ്ഥാന സർക്കാർ കൃത്യമായി ഗ്രാൻഡ് നൽകുന്നുണ്ടെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള ഗ്രാൻഡ് കഴിഞ്ഞ രണ്ടു വർഷമായി ലഭിക്കുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.