സിപിഐയുടെ റേഷൻ വ്യാപാരി സംഘടന നാളെ കടയടച്ചു സമരം നടത്തും
സിപിഐയുടെ റേഷൻ വ്യാപാരി സംഘടന നാളെ കടയടച്ചു സമരം നടത്തും
Wednesday, August 16, 2017 2:30 PM IST
തിരുവനന്തപുരം: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു ഭരിക്കുന്ന സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന അംഗീകൃത റേഷൻ ചില്ലറ വിതരണ തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ നാളെ റേഷൻ കടകൾ അടച്ചു സമരം നടത്തും. റേഷൻ വ്യാപാരികൾക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വേതന പാക്കേജ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണു സമരമെന്നു സംസ്ഥാന പ്രസിഡന്‍റ് മീനാങ്കൽ കുമാറും സെക്രട്ടറി മലയടി വിജയകുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു.

നാളെ രാവിലെ പത്തിനു പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു മാർച്ച് ആരംഭിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാർ എംഎൽഎ, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ കെ.പി. ശങ്കരദാസ് തുടങ്ങിയവർ പ്രസംഗിക്കും. കഴിഞ്ഞ ആറുമാസമായി വിതരണക്കാർക്കുള്ള കമ്മിഷൻ കുടിശിക മുടങ്ങിയതു മൂലം സംസ്ഥാനത്തെ റേഷൻ വിതരണക്കാർ പ്രതിസന്ധിയിലാണ്. റേഷൻ വിതരണ രംഗത്തു പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോഴും വിതരണക്കാരൻ പ്രതിഫലം ഇല്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. ചില്ലറ വിതരണക്കാർക്കു കൃത്യമായ അളവിൽ റേഷൻ സാധനങ്ങൾ നൽകാതെ സപ്ലൈകോ ഗോഡൗണുകൾ കേന്ദ്രീകരിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥരും ചില കരാറുകാരും ചേർന്നു തൂക്കത്തിൽ വൻ ക്രമക്കേടു നടത്തുകയാണെന്നും അവർ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.