ഗാർഡ് ഓഫ് ഓണർ നൽകിയില്ല: ജയിൽ എഡിജിപി നേരത്തെ മടങ്ങി
ഗാർഡ് ഓഫ് ഓണർ നൽകിയില്ല:  ജയിൽ എഡിജിപി നേരത്തെ മടങ്ങി
Thursday, July 27, 2017 12:52 PM IST
കോഴിക്കോട്: ജില്ലാ ജയിൽ സന്ദർശനത്തിനെത്തിയ എഡിജിപി ആർ. ശ്രീലേഖ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കാതെ തിരിച്ചുപോയി. ഗാർഡ് ഓഫ് ഓണറും സ്വീകരണവും ഒരുക്കാത്തതിൽ നീരസപ്പെട്ടാണു മടക്കമെന്നാണു സൂചന.

ജയിലിലെ ലൈബ്രറി കെട്ടിടത്തിന്‍റെ ഉദ്ഘാടനവും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിലുള്ള നേത്ര പരിശോധനാ ക്യാന്പിന്‍റെ ഉദ്ഘാടനവുമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. രാവിലെ പതിനൊന്നിന് എത്തുമെന്നാണു സൂപ്രണ്ടിനു ലഭിച്ച ഔദ്യോഗിക വിവരമെങ്കിലും എഡിജിപി 9.30നു എത്തി. ഈ സമയം ഗാർഡ് ഓഫ് ഓണറും മറ്റു സ്വീകരണ പരിപാടികളും ഒരുക്കാൻ ജയിൽ അധികൃതർക്കു കഴിഞ്ഞില്ല. അപ്രതീക്ഷിതമായി എഡിജിപി എത്തിയതാണു സ്വീകരണം സജ്ജീകരിക്കുന്നതിൽ വീഴ്ചപറ്റാൻ കാരണമെന്ന് ജയിൽ അധികൃതർ പറഞ്ഞു.


ജയിലിലെ മറ്റു നടപടി ക്രമങ്ങൾ നോക്കിക്കണ്ട ശേഷം എഡിജിപി പന്ത്രണ്ടോടെ മടങ്ങി. അന്തേവാസികൾക്കും ജീവനക്കാർക്കുമുള്ള മെഡിക്കൽ ക്യാന്പാണ് ജയിലിൽ നടന്നത്. ഇതിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തിനായി കോംട്രസ്റ്റ് കണ്ണാശുപത്രി മാനേജ്മെന്‍റും ഡോക്ടർമാരും എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.