2.72 കോടിയുടെ റദ്ദായ നോട്ടുകളുമായി സ്ത്രീ ഉൾപ്പെടെ ആറു പേർ പിടിയിൽ
2.72 കോടിയുടെ റദ്ദായ നോട്ടുകളുമായി  സ്ത്രീ ഉൾപ്പെടെ ആറു പേർ പിടിയിൽ
Thursday, July 27, 2017 12:13 PM IST
ആലുവ: വാഹനത്തിൽ കടത്തിയ 2.72 കോടി രൂപയുടെ റദ്ദാക്കിയ നോട്ടുകളുമായി ഒരു സ്ത്രീ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ അഞ്ചോടെ കെഎൽ 41 ബി 999 നന്പർ പജീറോ കാറിൽ എത്തിയ സംഘത്തെ ആലുവ പറവൂർ കവലയിൽനിന്നു റൂറൽ എസ്പി എ.വി. ജോർജിന്‍റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണു പിടികൂടിയത്.

പോലീസ് കൈകാണിച്ചിട്ടും നിർത്താതെ കടന്നുപോയ കാറിനെ ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് ആലുവ പാലസിനു സമീപം പോലീസ് വാഹനം കുറുകെയിട്ടാണു പ്രതികളെ പിടികൂടിയതെന്നു എസ്പി പത്രസമ്മേളനത്തിൽ പറഞ്ഞു. 1000 രൂപയുടെ 100 എണ്ണം വീതമുള്ള 122 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള 299 കെട്ടുകളുമാണു പിടിച്ചെടുത്തത്.

മലപ്പുറം സ്വദേശിയുടെ നിർദേശ പ്രകാരം കൊച്ചിയിൽ ഒരാൾക്കു നൽകാൻ കൊണ്ടുവന്നതാണു നോട്ടുകളെന്നാണു പ്രതികൾ പറയുന്നത്. ആലുവ നാലാംമൈലിലെ കോലഞ്ചേരിൽ ജിജു ജോസ് (38), മലപ്പുറം രണ്ടത്താണി ചിനക്കൽ പൂക്കയിൽ അലി അസൈനാർ (27), ചിനക്കാൽ അന്പലത്തിങ്കൽ അമീർ കുഞ്ഞുമുഹമ്മദ് (36), പെരുന്പാവൂർ കുറുപ്പംപടി രായമംഗലം കണ്ണോത്ത് നിധിൻ നന്ദകുമാർ (29), കോലഞ്ചേരി കടമറ്റം തുരുത്തേറ്റ് അനൂപ് ശശിധരൻ (27), ആലുവ തോട്ടുമുഖം അമിറ്റി ഫ്ളാറ്റ്-5 എയിൽ താമസിക്കുന്ന വെട്ടുകല്ലുംപുറത്ത് ലൈല അബ്ദുൾ ജബ്ബാർ (50) എന്നിവരാണു പിടിയിലായത്.

നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടും ഇത് സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് കടത്തുകയും ചെയ്തതിനു പിന്നിലുള്ള ലക്ഷ്യം വ്യക്തമല്ല. പിടിയിലായ ലൈലയാണു കൊച്ചിയിലെ അനധികൃത കള്ളപ്പണം ഇടപാടിന്‍റെ ഏജന്‍റ് എന്നാണു പോലീസ് നൽകുന്ന സൂചന.

സ്ത്രീകൾ വാഹനത്തിൽ ഉണ്ടെങ്കിൽ പോലീസ് പരിശോധനയിൽനിന്നു രക്ഷപ്പെടാം എന്നതിനാൽ ഹവാല പണത്തിന്‍റെ മുഖ്യ ഇടപാടുകാരനായ മലപ്പുറം സ്വദേശി നേരിട്ട് ഇവരെ സംഘത്തിൽ നിയോഗിക്കുകയായിരുന്നുവെന്നാണു വിവരം.

തോട്ടുമുഖത്ത് എടയപ്പുറം റോഡിൽ തയ്യൽ യൂണിറ്റ് ഉടമയാണു പിടിയിലായ ലൈല. പിടിയിലായ നിധിൻ എസ്ബിഐ ലൈഫിന്‍റെ പെരുന്പാവൂർ യൂണിറ്റ് മാനേജരാണെന്നും ഇയാൾക്കും പണമിടപാടിൽ മുഖ്യപങ്കുണ്ടെന്നും പോലീസ് പറഞ്ഞു.

അനൂപിന് ഐടി മേഖലയിലാണ് ജോലി. മറ്റുള്ളവർ ഡ്രൈവർമാരാണ്. ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ, സിഐ വിശാൽ ജോണ്‍സണ്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞയാഴ്ച എറണാകുളം നെട്ടൂർ ഭാഗത്തുനിന്നു രണ്ട് കോടി 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾ പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു പേർ റിമാൻഡിലാണ്.


ഷാഡോ എസ്ഐമാരായ കെ.എ. ജോയി, സജീവ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എ. രാജേഷ്, സിപിഒമാരായ ശ്യാംകുമാർ, മനോജ് കുമാർ, എം.ആർ. പ്രശാന്ത്, സലീഷ് മുഹമ്മദ്, നിഖിലേഷ്, മുഹമ്മദ്, രഞ്ജിത്ത്, ജാബിർ, അഖിൽ, ശ്യാംലാൽ എന്നിവരും ചേർന്നാണ് ആലുവയിൽ പ്രതികളെ പിടികൂടിയത്.


ജനിച്ചതും വളർന്നതും കുടകിൽ, തട്ടിപ്പിൽ ‘ബിരുദം’

ആലുവ: ആലുവയിൽ 2.71 കോടി രൂപയുടെ നിരോധിത നോട്ടുകളുമായി പിടിയിലായ തോട്ടുമുഖം അമിറ്റി ഫ്ളാറ്റിൽ താമസിക്കുന്ന വെട്ടുകല്ലുപുറത്ത് ലൈല ജനിച്ചതും വളർന്നതും കുടകിൽ. പിതാവിനു കുടകിലായിരുന്നു ജോലി. മലയാളത്തിനു പുറമെ ഹിന്ദിയും തമിഴും കന്നഡയുമെല്ലാം ലൈലയ്ക്കു നന്നായി വഴങ്ങും. തട്ടിപ്പിൽ‘ബിരുദ’മെടുത്തയാളാണു ലൈലയെന്നാണു പോലീസിന്‍റെ ഭാഷ്യം.

ഭർത്താവ് മരിച്ചതിനെത്തുടർന്ന് രണ്ട് മക്കളുമായി വർഷങ്ങളായി ആലുവയിലാണു താമസം. വാടക നൽകാത്തതിനെത്തുടർന്ന് ആലുവ ആശാൻ ലൈനിലെ വീട്ടുടമ പോലീസിൽ പരാതി നൽകിയാണ് ഒഴിപ്പിച്ചത്.

ദിവസവും പണം നൽകാനുള്ളവർ ഇവിടെവന്നു ബഹളം ഉണ്ടാക്കുന്നതു പതിവായിരുന്നത്രെ. പിന്നീടു തോട്ടുമുഖത്ത് അങ്കമാലി സ്വദേശിയുടെ ഫ്ളാറ്റിലേക്കു താമസം മാറ്റി.
എടയപ്പുറം റോഡിൽ കല്ലുങ്കൽ ബിൽഡിംഗിൽ മൂന്ന് വർഷം മുന്പാണ് ഇവർ ലൈല ഗാർമെന്‍റ്സ് എന്ന പേരിൽ തയ്യൽ യൂണിറ്റ് ആരംഭിച്ചത്. അതിന് മുന്പ് എടയപ്പുറത്ത് മറ്റൊരു കെട്ടിടത്തിലായിരുന്നു സ്ഥാപനം. 20 ഓളം ജീവനക്കാരുണ്ടായിരുന്നു. കല്ലുങ്കൽ ബിൽഡിംഗ് വാടകയ്ക്ക് എടുക്കുന്പോൾ 30,000 രൂപയായിരുന്നു വാടക. ഇപ്പോഴത് 35,000 ആണ്.
നാല് മാസത്തെ വാടക നൽകാത്തതിനെത്തുടർന്ന് ഉടമ പോലീസിൽ പരാതി നൽകിയിരുന്നു. കുടിശിക നൽകിയശേഷമേ സ്ഥാപനം തുറക്കാവൂവെന്നു നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി സ്ഥാപനം തുറക്കാനെത്തിയപ്പോൾ ഉടമ തടഞ്ഞു.

ഇതോടെ ഇവർ ധരിച്ചിരുന്ന വസ്ത്രം സ്വയം വലിച്ചുകീറിയ ശേഷം കെട്ടിട ഉടമ മർദിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് പോലീസിൽ വിവരമറിയിച്ചു.
ഇതേത്തുടർന്നു കെട്ടിടയുടമയ്ക്കെതിരേ പോലീസിന് കേസെടുക്കേണ്ടി വന്നു.
സത്യാവസ്ഥ മനസിലാക്കിയ പോലീസിന്‍റെ സഹായം ലഭിച്ചതിനാൽ കെട്ടിടയുടമയ്ക്കു കോടതി ജാമ്യം നൽകി. എടയപ്പുറം സ്വദേശിനിയായ ഒരു വീട്ടമ്മയ്ക്കും ഇവർ പണം നൽകാനുണ്ടെന്നും ഇത് സംബന്ധിച്ച കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.