കോട്ടയം: ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ക്ലസ്റ്റർ യോഗം ബഹിഷ്കരിക്കാൻ കെപിഎസ്ടിഎ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ആറാം പ്രവൃത്തിദിവസം നടക്കുന്ന ക്ലസ്റ്റർ യോഗം നിയമവിരുദ്ധമാണെന്നു കമ്മിറ്റി ചൂണ്ടിക്കാട്ടി. 1:30, 1:35, 1:40 എന്ന അധ്യാപക-വിദ്യാർഥി അനുപാതം സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകർക്കും ലഭ്യമാക്കുക, കെപിഎസ്ടിഎ സംസ്ഥാന ഭാരവാഹിയായ ടി.കെ.എവുജിനെ അന്യായമായി സ്ഥലംമാറ്റിയതുൾപ്പെടെയുള്ള അധ്യാപക ദ്രോഹ നടപടികൾ പിൻവലിക്കുക, ഭാഷാ-സ്പെഷലിസ്റ്റ് അധ്യാപക പ്രശ്നം പരിഹരിക്കുക, തസ്തിക നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ശന്പളം ലഭ്യമാക്കുക, ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറി പൊതുസ്ഥലമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് ബഹിഷ്കരണം.സംസ്ഥാന പ്രസിഡന്റ് പി.ഹരിഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എസ്.സലിം പ്രമേയം അവതരിപ്പിച്ചു.
യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ എ.കെ.അബ്ദുൾസമദ്, എം.സലാഹുദീൻ, പി.ജെ.ആന്റണി, കെ.സി.രാജൻ, വി.കെ.അജിത്കുമാർ, സി.പ്രദീപ്, പറന്പാട്ട് സുധാകരൻ, ജെ.മുഹമ്മദ് റാഫി, എം.കെ.സനൽകുമാർ, എം.ഷാജു, ബാബുദാസ്, കെ.സരോജിനി, ഗീത കൊമേരി, വട്ടപ്പാറ അനിൽകുമാർ, എസ്.സന്തോഷ്കുമാർ, വി.ഡി.ഏബ്രഹാം, പി.ഒ.പാപ്പച്ചൻ, ജീവൽശ്രീ പിള്ള എന്നിവർ പ്രസംഗിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.