ദിലീപിനെ ഹാജരാക്കാൻ ബുദ്ധിമുട്ടെന്നു പോലീസ്
Monday, July 24, 2017 12:49 PM IST
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ നേരിട്ടു ഹാജരാക്കാനുള്ള ബുദ്ധിമുട്ട് പോലീസ് കോടതിയെ ബോധിപ്പിച്ചു. ഇതു കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

റിമാൻഡ് കാലാവധി അവസാനിക്കുന്ന ഇന്നു ദിലീപിനെ നേരിട്ട് കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ, ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടനെ പുറത്തിറക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ വീഡിയോ കോണ്‍ഫറൻസിലൂടെ നടപടിക്രമങ്ങൾ നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചത്. അപേക്ഷ സ്വീകരിച്ച കോടതി വീഡിയോ കോണ്‍ഫറൻസിനുള്ള സൗകര്യം ഒരുക്കാൻ നിർദേശം നൽകി.

എന്നാൽ, കോടതിയിലും ജയിലിലും വീഡിയോ കോണ്‍ഫറൻസ് സംവിധാനം ഒരുക്കാൻ കഴിയുമോ എന്നതു സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്. ഇതിനുള്ള സൗകര്യം ഒരുക്കാൻ സാധിച്ചില്ലെങ്കിൽ ദിലീപിനെ നേരിട്ട് ഹാജരാക്കാൻതന്നെയാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയ പുതിയ സാഹചര്യത്തിൽ ദിലീപിനെ സബ് ജയിലിൽനിന്നു പുറത്തിറക്കി കോടതിയിൽ നേരിട്ടു ഹാജരാക്കുക സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണു പോലീസ് കരുതുന്നത്.


മുന്പ് പലതവണ ദിലീപിനെ കോടതിയിൽ ഹാജരാക്കിയപ്പോഴും തെളിവെടുപ്പിനെത്തിച്ചപ്പോഴും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഈ സമയമങ്ങളിൽ വളരെ പ്രയാസപ്പെട്ടാണു പോലീസ് നടപടികൾ പൂർത്തീകരിച്ചത്. പുതിയ സാഹചര്യത്തിൽ പ്രതിഷേധം വർധിക്കുമെന്നുതന്നെയാണു പോലീസ് കരുതുന്നത്. ഇതേത്തുടർന്നാണു നടനെ ജയിലിൽനിന്നു പുറത്തിറക്കാതെ തുടർ നടപടികൾ സ്വീകരിക്കാൻ പോലീസ് ഒരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.