യുവാവ് പെട്രോളൊഴിച്ചു കത്തിച്ച പെൺകുട്ടി മരണത്തിനു കീഴടങ്ങി
യുവാവ് പെട്രോളൊഴിച്ചു കത്തിച്ച പെൺകുട്ടി മരണത്തിനു കീഴടങ്ങി
Saturday, July 22, 2017 12:59 PM IST
പത്തനംതിട്ട: സമീപവാസിയായ യുവാവ് പെട്രോളൊഴിച്ചു കത്തിച്ച പെൺകുട്ടി ഒരാഴ്ച ജീവനോടു മല്ലിട്ട ശേഷം മരണത്തിനു കീഴടങ്ങി. കടമ്മനിട്ട കല്ലേലി മുക്ക് കുരീചെറ്റയിൽ കോളനിയിൽ ശശി- പൊന്നമ്മ ദമ്പതികളുടെ ഇളയ മകൾ ശാരിക (17)യാണു മരിച്ചത്. കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിൽ ഇന്നലെ രാവിലെ പത്തോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നു നാട്ടിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷംസംസ്കരിക്കും. സഹോദരങ്ങൾ: ശശികല, ശരത്ത്.

88 ശതമാനം പൊളളലോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാരികയെ വ്യാഴാഴ്ച എയർ ആംബുലൻസിൽ കോയമ്പത്തൂരിലേക്കു കൊണ്ടുപോയിരുന്നു. പ്രധാന അവയവങ്ങളിൽ ആഴത്തിൽ പൊളളലേൽക്കാതിരുന്നതിനാൽ നേരിയ പ്രതീക്ഷയുണ്ടായിരുന്നു. അണുബാധയാണു മരണകാരണം.

14ന് വൈകുന്നേരം ആറരയോടെയാണ് അകന്ന ബന്ധു കൂടിയായ കടമ്മനിട്ട തെക്കുംപറമ്പിൽ സജിൽ (20) ശാരികയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചത്. വൈകുന്നേരം അഞ്ചോടെ കല്ലേലി മുക്കിലെത്തിയ സജിൽ ശാരികയെ സമീപത്തെ അപ്പൂപ്പന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. തമ്മിൽ വഴക്കിട്ട ശേഷം പുറത്തേക്കു പോയ സജിൽ ഒരു മണിക്കൂറിനു ശേഷം തിരികെ കുപ്പിയിൽ പെട്രോളുമായി വന്ന് ശാരികയുടെ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. ശാരികയ്ക്കൊപ്പം പൊള്ളലേറ്റ ഇയാൾ നിലത്തു കിടന്നുരുണ്ട ശേഷം അടുത്തുളള കാട്ടിലേക്ക് ഓടിക്കയറി. പിറ്റേന്ന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് നാട്ടുകാരും പോലീസും ചേർന്ന് സജിലിനെ പിടികൂടി.


സജിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്താൽ ഭയപ്പെടുത്താൻ വേണ്ടിയാണ് പെട്രോളൊഴിച്ചതെന്നും സജിൽ മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി ഏറ്റുമാനൂർ മജിസ്ട്രേറ്റ് മെഡിക്കൽ കോളജിലെത്തി നേരത്തെ രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്തു നൽകണമെന്ന് സജിൽ നിർബന്ധിച്ചിരുന്നതായും സാധ്യമല്ലെന്നറിയിച്ചതോടെ ഭീഷണി ഉണ്ടായിരുന്നതായും ശാരികയുടെ അച്ഛൻ മൊഴി നൽകിയിട്ടുണ്ട്.

ദുരന്തം മാധ്യമങ്ങളിലൂടെ അറിഞ്ഞ ചെന്നൈ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഓഫ് ക്രൈം പ്രിവൻഷൻ ആൻഡ് വിക്ടിംസ് കെയർ എന്ന സംഘടന ചികിത്സച്ചെലവ് ഏറ്റെടുത്തിരുന്നു. ആസിഡ് ആക്രമണമടക്കമുളള സംഭവങ്ങളിൽ ഇരയാകുന്ന പെൺകുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്. കോയന്പത്തൂർ ഗംഗാ ആശുപത്രിയിലേക്കു കുട്ടിയെ മാറ്റാൻ മുൻകൈയെടുത്തതും ഇവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.