ഇതെന്തു റേഷൻ കാർഡ് ! ദുഃഖത്തോടെ മോഹനൻ
ഇതെന്തു റേഷൻ കാർഡ് ! ദുഃഖത്തോടെ മോഹനൻ
Saturday, July 22, 2017 12:47 PM IST
കൂത്തുപറമ്പ്: വിദ്യാർഥിക്കും തൊഴിൽരഹിതയായ വീട്ടമ്മയ്ക്കും വരുമാനമുണ്ടാകുമോ ? ഉണ്ടാകുമെന്നാണു സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ പറയുന്നത്. ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയ റേഷൻ കാർഡാണു കഴിഞ്ഞദിവസം കണ്ണവത്തിനടുത്തു തൊടീക്കളത്തെ പുതുശേരി മോഹനനും കുടുംബത്തിനും ലഭിച്ചത്.

റേഷൻ കാർഡിൽ അയിത്തറ മമ്പറം ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ മകന്‍റെ പേരിനു നേരെ വിദ്യാർഥിയെന്നു കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആയിരം രൂപയാണു വരുമാനം. മോഹനന്‍റെ ഭാര്യയും കാർഡ് ഉടമയുമായ ലതികയുടെ വരുമാനവും ആയിരം രൂപ. ഇരുവരും തൊഴിൽരഹിതരാണെന്നാണു കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തൊഴിൽ രഹിതയായ ഭാര്യയുടേയും വിദ്യാർഥിയായ മകന്‍റേയും വരുമാനത്തെ അപേക്ഷിച്ചു തുച്ഛമാണു ഗൃഹനാഥനായ മോഹനന്‍റെ വരുമാനം-വെറും 300 രൂപ. കൃഷിയെന്നാണു മോഹനന്‍റെ തൊഴിലായി രേഖപ്പെടുത്തിയിട്ടുള്ളത്.

റേഷൻകാർഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റുതിരുത്താനുള്ള അവസരം ലഭിച്ചപ്പോൾ അതിൽ രണ്ടു കാര്യങ്ങളിൽ തെറ്റ് കണ്ടെത്തുകയും അവ തിരുത്താൻ മോഹനൻ അപേക്ഷ നല്കുകയും ചെയ്തിരുന്നു. 16 സെന്‍റ് സ്ഥലം മാത്രമുണ്ടായിരുന്ന മോഹനനു റേഷൻ കാർഡുപ്രകാരം ലഭിച്ചത് 16 ഏക്കർ സ്ഥലം ! സെന്‍റിനു പകരം ഏക്കർ എന്നായിപ്പോയി എന്ന ‘വളരെ ചെറിയൊരു’ പിശക്. പുതിയ റേഷൻ കാർഡിൽ ഇവ മാറ്റിക്കിട്ടിയെങ്കിലും മകന്‍റെ ആയിരം രൂപ വരുമാനം ഉണ്ടെന്നത് മാറ്റാൻ അധികാരികൾ തയാറായിരുന്നില്ല. അത് അതേപടി പുതിയ റേഷൻ കാർഡിലും രേഖപ്പെടുത്തി.


പഴയ റേഷൻ കാർഡിൽ 200 രൂപയായിരുന്നു ഇവരുടെ വാർഷിക വരുമാനമെങ്കിൽ പുതിയ കാർഡിൽ വരുമാനം 2,300 രൂപ. വരുമാനത്തിൽ അദ്ഭുതകരമായ കുതിച്ചുചാട്ടം. വരുമാനത്തിലുണ്ടായ ‘അദ്ഭുതാവഹമായ കുതിപ്പിന്‍റെ’ ബാക്കിപത്രമായി ജീവിതത്തിൽ ദുരിതപൂർണമായ വൻതിരിച്ചടിയും.

പാവപ്പെട്ടവരുടെ ബിപിഎൽ വിഭാഗത്തിൽ നിന്നു മോഹനന്‍റെ കുടുംബം സമ്പന്നരോടൊപ്പമായി. ബിപിഎലിൽനിന്നു പുറത്ത്! ഇതോടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് ഉൾപ്പെടെ അർഹതപ്പെട്ട ആനുകുല്യങ്ങൾ കുടുംബത്തിനു നഷ്ടമാവുമെന്ന ആശങ്കയിലാണു മോഹനനും കുടുംബവും. കുടുംബത്തിന്‍റെ യഥാർഥ സ്ഥിതി മനസിലാക്കി ഈ ദുരിതപർവ്വത്തിൽനിന്നു മോചിപ്പിക്കണമെന്ന് കേണ് അപേക്ഷിക്കുകയാണ് ഈ ഗൃഹനാഥൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.