മെഡിക്കൽ കോഴ; നടന്നതു ക്രിമിനൽ കുറ്റം: ബിജെപി
മെഡിക്കൽ കോഴ; നടന്നതു ക്രിമിനൽ കുറ്റം: ബിജെപി
Saturday, July 22, 2017 12:35 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് കോഴയുമായി ബന്ധപ്പെട്ടു ക്രിമിനൽ കുറ്റമാണു നടന്നതെന്നു ബിജെപി വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വിജിലൻസ് അന്വേഷണം അടക്കമുള്ള ഏതുതരം അന്വേഷണവുമായി സഹകരിക്കാൻ പാർട്ടി തയാറാണ്. കോഴ- ഹവാല ഇടപാടുകൾ നടന്നെന്ന പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തലുകൾ വിജിലൻസ് അടക്കമുള്ള ഏത് അന്വേഷണ ഏജൻസികൾക്കും കൈമാറാനും പാർട്ടി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

മെഡിക്കൽ കോളജ് കോഴ ഇടപാടുമായി ബന്ധപ്പെട്ടു നടന്നതു വ്യക്തിപരമായ ക്രിമിനൽ കുറ്റമാണെന്ന് ഇന്നലെ നടന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി, നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച മുൻ സംസ്ഥാന പ്രസിഡന്‍റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ളയും ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും അറിയിച്ചു. കോഴയുമായി പാർട്ടിക്കു ബന്ധമുണ്ടെന്ന ആരോപണം ശരിയല്ല. വ്യക്തിപരമായ ക്രിമിനൽ കുറ്റമാണ് ഇവിടെ നടന്നത്.

കുറ്റം ചെയ്തെന്നു കണ്ടെത്തിയ പാർട്ടിയുടെ സംസ്ഥാന സഹകരണ സെൽ കണ്‍വീനർ ആർ.എസ്. വിനോദിനെ ഉടൻ പാർട്ടിയിൽനിന്നു പുറത്താക്കി. കൂടുതൽ അന്വേഷണം നടത്തി, തുടർനടപടി സ്വീകരിക്കേണ്ടതു കേന്ദ്രസർക്കാരാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നിയമപരമായ നടപടി സ്വീകരിക്കേണ്ടതു സംസ്ഥാന സർക്കാരാണ്. ഇടതു സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണവുമായി പാർട്ടി പൂർണമായും സഹകരിക്കും. അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുണ്ടായാൽ അവർക്കെതിരേയും നടപടി സ്വീകരിക്കും. ചെയ്യാത്ത കുറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഇപ്പോൾ ബിജെപിക്കുമേൽ ചുമത്തുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എം.ടി. രമേശിന് ഇതിൽ ഒരു പങ്കുമില്ല. അദ്ദേഹത്തിന്‍റെ വളർച്ചയിൽ അസൂയ പൂണ്ടവരാണ് അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിക്കുന്നത്. സംശുദ്ധമായ പൊതുജീവിതത്തിന്‍റെ ഉടമയാണ് അദ്ദേഹം. വാർത്ത ചോർത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തേണ്ടതു കേന്ദ്ര നേതൃത്വമാണ്. തട്ടിപ്പുകേസ് ക്രിമിനൽ കുറ്റമാണ്. ഒരു നിലയ്ക്കും ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. നിയമ വിരുദ്ധമായ നടപടികൾ പാർട്ടി പ്രസിഡന്‍റിന്‍റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹം കുറ്റക്കാരെ പുറത്താക്കി: നേതാക്കൾ പറഞ്ഞു.


അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തിരുന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, പുറത്തു വന്ന എല്ലാ ക്കാര്യങ്ങളും ചർച്ച ചെയ്ത തായും റിപ്പോർട്ടിലെ തെളിവുകൾ വിജിലൻസിനു കൈമാറുമോ എന്ന ചോദ്യത്തിന് സംശയം വേണ്ടെന്നും എല്ലാ തെളിവുകളും കൈമാറുമെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനു പ്രൈവറ്റ് സെക്രട്ടറി ഇല്ല. വ്യാജ രസീത് എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ശരിയല്ല. ഔദ്യോഗിക രസീതിനെയാണു വ്യാജ രസീത് എന്ന പേരിൽ അവതരിപ്പിച്ചതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ബിജെപി നേതാക്കൾക്കു വിജിലൻസ് നോട്ടീസ്

തിരുവനന്തപുരം: മെഡിക്കൽ കോളജുകൾക്ക് മെഡിക്കൽ കൗണ്‍സിലിന്‍റെ അംഗീകാരം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ 5.60 കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ ബിജെപി അന്വേഷണ കമ്മീഷൻ അംഗങ്ങൾക്കും കോളജ് ഉടമയ്ക്കും വിജിലൻസ് നോട്ടീസയച്ചു. കമ്മീഷൻ അംഗങ്ങളായ കെ.പി.ശ്രീശൻ, എ.കെ.നാസർ എന്നിവർക്കും വർക്കല എസ്.ആർ മെഡിക്കൽ കോളജ് ഉടമ ഷാജിക്കുമാണ് നോട്ടീസ് നൽകിയത്. നാളെ നേരിട്ടു ഹാജരായി മൊഴി നൽകാനാണ് നോട്ടീസ്. വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ രണ്ട് യൂണിറ്റ് എസ്.പി കെ.ജയകുമാറാണ് നോട്ടീസ് നൽകിയത്.

പരാതി നൽകിയ തിരുവനന്തപുരം മുൻ നഗരസഭാ കൗണ്‍സിലർ എ.ജെ.സുകാർണോയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. പരാതിക്ക് ആധാരമായ തെളിവുകൾ സുകാർണോ ഹാജരാക്കിയിട്ടില്ലെന്നാണു സൂചന. മെഡിക്കൽ കോളജ് അനുമതിക്കായി ആർക്കും കോഴ നൽകിയിട്ടില്ലെന്ന നിലപാടാണ് ആരോപണം ഉയർന്ന മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.