സിസ്റ്റർ മരിയ സെലിൻ സഭയ്ക്ക് പ്രചോദനം: മാർ ഞരളക്കാട്ട്
സിസ്റ്റർ മരിയ സെലിൻ സഭയ്ക്ക്  പ്രചോദനം: മാർ ഞരളക്കാട്ട്
Saturday, July 22, 2017 12:05 PM IST
കണ്ണൂർ: ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്‍റെ ജീവിതം കേരളസഭയ്ക്കും ഭാരതസഭയ്ക്കും പ്രചോദനമാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. ദൈവദാസിയുടെ റെ അറുപതാം ചരമവാര്‍ഷികാചരണത്തിന്‍റെ ഭാഗമായി കണ്ണൂർ ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് അങ്കണത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർ‌ച്ച്ബിഷപ്. മക്കൾക്കും കൂടെയുള്ളവർക്കും മാതൃകയായി ജീവിക്കേണ്ടവരാണ് നമ്മളെന്ന ചിന്ത പകരുന്നതാണ് സിസ്റ്റർ മരിയയുടെ ജീവിതം. ചെറുപ്പത്തിൽ മാതാപിതാക്കളിൽ നിന്നു ലഭിച്ച പരിശീലനത്തിന്‍റെ തിളക്കം ആ ജീവിതത്തിലുടനീളം കാണാം.

ചെറിയ ജീവിതം കൊണ്ട് സ്വർഗം സ്വന്തമാക്കിയ ദൈവദാസി സിസ്റ്റർ മരിയ സെലിന്‍റെ ജീവിതം നമുക്ക് പ്രചോദനവും വെല്ലുവിളിയുമാണെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കുട്ടിക്കാലത്തു തന്നെ സഹജീവികളോട് സ്നേഹവും ആദരവും കാരുണ്യവും കരുതലും മരിയ സെലിൻ കാത്തുസൂക്ഷിച്ചിരുന്നു. ആ മാതൃക നമ്മൾ ഏറ്റെടുക്കണം. ക്രിസ്തുവിനോട് എപ്പോഴും വിശ്വസ്തത പാലിക്കാൻ കഴിഞ്ഞ വ്യക്തിയെന്നതാണ് സമർപ്പിതർക്കും വിശ്വാസികൾക്കും സിസ്റ്റർ നൽകുന്ന പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

ദൈവദാസി സിസ്റ്റർ മരിയ സെലിന്‍റെ ജീവിതം വിശുദ്ധ പദവിയിലേക്കുള്ള ശ്രേഷ്ഠമായ യാത്രയായിരുന്നെന്നു മുഖ്യപ്രഭാഷണം നടത്തിയ റിട്ട. ഡിജിപി ഡോ.അലക്സാണ്ടർ ജേക്കബ് പറഞ്ഞു. വേദനകളിൽ സന്തോഷം കണ്ടെത്തിയ സിസ്റ്ററിന്‍റെ ജിവിതം പുതുതലമുറയ്ക്ക് മാതൃകയാണെന്ന് ആർച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ദൈവദാസിയുടെ സഹോദരങ്ങളായ കുര്യനും വർഗീസും ചടങ്ങിനെത്തിയിരുന്നുപോസ്റ്റുലേറ്റർ റവ. ഡോ. ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ നാമകരണ നടപടികൾ വിശദീകരിച്ചു. ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ സ്പിരിച്വൽ ജേർണൽ പ്രകാശനം ചെയ്തു.


ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അഖിലകേരള മെഗാ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഉര്‍സുലൈന്‍ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള മൂന്ന് ഓട്ടോറിക്ഷകളുടെ താക്കോല്‍ദാനവും നിർവഹിച്ചു. ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉർസുലൈൻ സിംഫണി പ്രകാശനം ചെയ്തു. ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സ്മരണിക പ്രകാശനം ചെയ്തു. വിജയവാഡ ബിഷപ് ഡോ. ടി. ജോസഫ് രാജാറാവു എൻഡോവ്മെന്‍റ് വിതരണം നടത്തി. സിസ്റ്റർ മരിയ സെലിന്‍റെ ബാച്ചിലുണ്ടായിരുന്ന സന്യാസിനികളെ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ആദരി

. ഊട്ടി രൂപത വികാരി ജനറാൾ മോൺ. ക്രിസ്റ്റഫർ ലോറൻസ്, കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, പട്ടുവ ദീനസവ സഭ സുപ്പീരിയർ ജനറൽ സിസ്റ്റർ ഡാനിയേല, കേരള ജസ്യൂട്ട് പ്രൊവിഷ്യൽ സുപ്പീരിയർ ഫാ. എം.കെ. ജോർജ്, യുഎംഐ ഇന്ത്യൻ പ്രൊവിൻഷ്യൽസ് കോ-ഓർഡിനേറ്റർ സിസ്റ്റർ രൂപാ പനച്ചിപ്പുറം, കെഎൽസിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ എന്നിവർ പ്രസംഗിച്ചു. ഉർസുലൈൻ സന്യാസിനി സഭ സുപ്പീരിയർ ജനറൽ സിസ്റ്റർ എൽവീറ മറ്റപ്പള്ളി സ്വാഗതവും കണ്ണൂർ അമല പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയ പുരയിടത്തിൽ നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.