കോളജിന് അൽഫോൻസയെന്നു മാർ വയലിൽ അന്നേ പേരിട്ടു
കോളജിന് അൽഫോൻസയെന്നു മാർ വയലിൽ അന്നേ പേരിട്ടു
Friday, July 21, 2017 2:11 PM IST
കോട്ടയം : അൽഫോൻസാമ്മയുടെ കളങ്കരഹിതമായ പുണ്യജീവിതത്തിന്‍റെ നേർസാക്ഷ്യം ആഴത്തിൽ ഉൾക്കൊണ്ട പാലാ രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിലാണു നാമകരണ നടപടിക്കു തുടക്കം കുറിച്ചത്. എണ്ണമറ്റ സാക്ഷ്യങ്ങളും അനുഭവങ്ങളും അറിഞ്ഞു പിതാവ് ഉൾവിളിയെന്നോണം നടപടികളിലേക്കു നീങ്ങുകയായിരുന്നു. അൾത്താര വണക്കത്തിലേക്ക് അൽഫോൻസാമ്മയെ ഉയർത്തുന്നതു വരെയുള്ള സഭാനടപടികളുടെ ചുമതല ഇദ്ദേഹമാണ് വഹിച്ചത്. ക്ലേശപൂർണമായ ദൗത്യമാണ് അദ്ദേഹം നിർവഹിച്ചത്. രേഖകളുടെ പരിശോധനയ്ക്കും ആധികാരികത സ്ഥിരീകരിക്കാനുമായി ഏറെ സമയം ചെലവഴിക്കേണ്ടി വന്നു. രേഖകൾ സീൽചെയ്തു പെട്ടിയിലാക്കി റോമിലെത്തിക്കാൻ പിതാവിന് ഏറെ സമയം നീക്കിവയ്ക്കേണ്ടി വന്നു.

അൽഫോൻസാമ്മയുടെ കബറിടം 1957ലും 1986ലും തുറന്നതിനു സാക്ഷ്യം വഹിക്കാൻ മാർ വയലിലിനു നിയോഗമുണ്ടായി. അൽഫോൻസാമ്മ സ്വർഗീയ പറുദീസയിലേക്കു വിളിക്കപ്പെട്ടു നാലു വർഷത്തിനു ശേഷം നാമകരണ നടപടികളുടെ സാധ്യത ആരായാൻ മോണ്‍. ജെ.സി. കാപ്പനെ പിതാവാണു ചുമതലപ്പെടുത്തിയത്. അനുകൂല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 1953 ഡിസംബർ രണ്ടിനു ഫാ. റോമയോ തോമസ് സിഎംഐ ജഡ്ജിയായി നാമകരണകോടതി മാർ സെബാസ്റ്റ്യൻ വയലിൽ ഉദ്ഘാടനംചെയ്തു. അൽഫോൻസാമ്മയെ ദൈവദാസിയായി അന്നു പ്രഖ്യാപിച്ചതും പിതാവാണ്.


1955 ഡിസംബർ 12നു രണ്ടാമത്തെ കോടതി നിലവിൽ വന്നു. അൽഫോൻസാമ്മയുമായി അടുത്തിടപഴകിയ വ്യക്തികളെ വിസ്തരിക്കുക, അത്ഭുതങ്ങളെ വിലയിരുത്തുക തുടങ്ങിയ ചുമതലകൾ ഈ കോടതി നിർവഹിച്ചു. മാർ വയലിലിന്‍റെ നേതൃത്വത്തിൽ 1957 ഏപ്രിൽ 13നാണ് കബറിടം റോമിൽനിന്നുള്ള നിർദേശത്തിൽ, അനുമതി പത്രം വായിച്ചുകൊണ്ട് ആദ്യമായി തുറന്നു പരിശോധിച്ചത്. 1960ൽ മൂന്നാമത്തെ കോടതി നിലവിൽ വന്നു. 1962ൽ മൂന്നു കോടതികളുടെയും സംയുക്ത സമ്മേളനം മാർ വയലിലിന്‍റെ അധ്യക്ഷതയിൽ ചേർന്നു മുദ്രകൾ ഒപ്പുവച്ചു.

1964ൽ പാലായിൽ വനിതാ കോളജ് സ്ഥാപിതമായപ്പോൾ അതിന് അൽഫോൻസാ കോളജ് എന്ന പിതാവ് പേരിട്ടു. അതായത്, വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നതിന് 44 വർഷം മുൻപായിരുന്നു ആഴമേറിയ ബോധ്യങ്ങളോടെ ഈ തീരുമാനം.

1980ൽ സ്ഥാപിതമായ അപ്പസ്തോലിക കോടതി 146 സമ്മേളനങ്ങൾ ചേർന്നു സഹോദരി വീരോചിത പുണ്യങ്ങൾ അഭ്യസിച്ചിരുന്നതായി 1984 നവംബർ ഒൻപതിനു സ്ഥിരീകരിച്ചു. 1986 ഓഗസ്റ്റ് 13നാണു കബറിടം രണ്ടാം തവണ തുറന്നത്. തുടർന്ന് റോമിൽനിന്നുള്ള വിവിധ നടപടികളുടെ അടിസ്ഥാനത്തിൽ 1986 ഫെബ്രുവരി എട്ടിന് അൽഫോൻസാമ്മ വാഴ്ത്തപ്പെട്ടവളും 2008 ഒക്ടോബർ 12നു വിശുദ്ധയുമായി ഉയർത്തപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.