ഒരു നഴ്സറി സ്കൂൾ വാങ്ങിച്ചുകൊടുക്കാൻ പോലും കഴിവില്ല ; ആരോപണം നിഷേധിച്ച് എം.ടി. രമേശ്
ഒരു നഴ്സറി സ്കൂൾ വാങ്ങിച്ചുകൊടുക്കാൻ പോലും കഴിവില്ല ; ആരോപണം നിഷേധിച്ച് എം.ടി. രമേശ്
Thursday, July 20, 2017 2:13 PM IST
കൊച്ചി: സംസ്ഥാനത്തു പുതിയ മെഡിക്കൽ കോളജ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം നിഷേധിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചുകൊടുക്കാൻ കഴിയാത്ത ആളാണു താൻ. കേരളത്തിൽ എവിടെയെങ്കിലും മെഡിക്കൽ കോളജിനുള്ള അനുമതിക്കായി താൻ പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

അഴിമതി ആരോപണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചതാണ്. അന്വേഷണ കമ്മീഷൻ മൊഴിയെടുക്കാൻ തന്നെ വിളിപ്പിച്ചിട്ടില്ല. ഇന്ന് ആലപ്പുഴയിൽ നടക്കുന്ന കോർകമ്മിറ്റി യോഗത്തിൽ ആരോപണങ്ങളെ സംബന്ധിച്ച അഭിപ്രായം പറയും. ബിജെപിയിലെ ഗ്രൂപ്പ് വഴക്കുമായി ബന്ധപ്പെട്ടാണു തന്‍റെ പേര് ഉയർന്നു വന്നതെന്നു വിശ്വസിക്കുന്നില്ലെന്നും രമേശ് പറഞ്ഞു.

മെഡിക്കൽ കോളജ് അനുവദിക്കണം എന്നു പറഞ്ഞ് ആരും തനിക്കു പണം വാഗ്ദാനം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും നേരിടാൻ തയാറാണ്. തനിക്കു വിദൂര ബന്ധമുണ്ടെന്നു തെളിഞ്ഞാൽ പോലും പൊതുപ്രവർത്തനം അവസാനിപ്പിക്കും.

ഉയർന്നുവന്നിട്ടുള്ള ആരോപണത്തിൽ ആദ്യത്തേതു തിരുവനന്തപുരത്തെ ഒരു മെഡിക്കൽ കോളജിന് അനുമതി വാങ്ങി നൽകാൻ വേണ്ടി താൻ പണം കൈപ്പറ്റിയെന്നാണ്. ഈ മെഡിക്കൽ കോളജ് ഉടമസ്ഥരെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ല. അവരുമായി ഒരുതരത്തിലുമുള്ള വ്യക്തിപരിചയവുമില്ല. ആ ഉടമകളുടെ പേരുപോലും പത്രവാർത്തകളിൽനിന്നാണ് അറിയുന്നത്. വിഷയത്തിൽ താൻ ഇടപെട്ടുവെന്ന് അവരും എവിടെയും പരാതി പറഞ്ഞിട്ടില്ല എന്നാണു മനസിലാക്കുന്നത്.


തിരുവനന്തപുരത്തെ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. പാലക്കാട് ജില്ലയിലെ ഒരു മെഡിക്കൽ കോളജിന്‍റെ അനുമതിക്കായി പണംവാങ്ങി എന്നാണ് അടുത്ത ആരോപണം. ഇക്കാര്യം മാധ്യമങ്ങൾക്കു നേരിട്ട് അന്വേഷിക്കാവുന്നതാണ്. പാലക്കാട്ടെ ഈ മെഡിക്കൽ കോളജിന്‍റെ ഉടമ ഒന്നരമാസം മുൻപ് എന്നെ വന്നുകണ്ടിരുന്നു എന്നതു വസ്തുതയാണ്. അതു നിഷേധിക്കുന്നില്ല.

എന്നെക്കൊണ്ടു സാധിക്കുന്ന കാര്യമല്ല എന്ന് അദ്ദേഹത്തോടു മറുപടി പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഇടപെടാൻ സാധിക്കില്ലെന്നു പറഞ്ഞു നല്ലരീതിയിൽ പിരിയുകയായിരുന്നു. അതിനു മുൻപോ ശേഷമോ ഈ പറയുന്ന മെഡിക്കൽ കോളജ് ഉടമയെ കാണുകയോ വിളിക്കുകയോ താനുമായി ബന്ധപ്പെട്ടു സംസാരിക്കുകയോ ചെയ്തിട്ടില്ല. 25 വർഷമായി താൻ കേരളത്തിൽ പൊതുപ്രവർത്തന രംഗത്തു നിൽക്കുന്നയാളാണ്. പൊതുപ്രവർത്തനത്തിൽ പരമാവധി സുതാര്യത കൊണ്ടുവരാനാണു ശ്രമിക്കുന്നത്. ആരോപണത്തിന്‍റെ കറ വീണാൽ പൊതുപ്രവർത്തനത്തിൽ നിൽക്കുന്നതു ശരിയല്ലെന്നു വിശ്വസിക്കുന്നു. ആരോപണത്തിന്‍റെ മുൾമുനയിൽ നിർത്തി ചിത്രവധം ചെയ്യാനുള്ള ശ്രമം തെറ്റാണ്. ആരോപണങ്ങളിലൂടെ കേന്ദ്രസർക്കാരിനെ കരിവാരി തേയ്ക്കാനാണു ശ്രമമെന്നും എം.ടി. രമേശ് പറഞ്ഞു. പത്രസമ്മേളനത്തിൽ ബിജെപി എറണാകുളം ജില്ലാ ട്രഷറർ കെ.എസ്. സുരേഷ് കുമാറും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.