വെയിറ്റ് പ്ലേറ്റ് തലയിൽ വീണ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
Thursday, July 20, 2017 1:59 PM IST
കോട്ടയം: ജിംനേഷ്യത്തിൽ ഉപയോഗിക്കുന്ന ബാറിന്‍റെ വെയിറ്റ് പ്ലേറ്റ് തലയിൽ വീണു പരിക്കേറ്റു മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി സുദീന(22)യാണു മരിച്ചത്. ആലുവ കട്ടമശേരിയിലുള്ള സ്വകാര്യ പ്ലാസ്റ്റിക് കന്പനിയിൽ ജീവനക്കാരനായിരുന്ന സുദീനയുടെ തലയിൽ കഴിഞ്ഞ ജൂണ്‍ 26നാണു വെയിറ്റ് പ്ലേറ്റ് വീണത്.

റംസാൻ അവധിയായിരുന്നതിനാൽ ജോലിയ്ക്കു പോകാതെ ഉറങ്ങുകയായിരുന്നു സുദീന. ഈ സമയം കൂടെ താമസിച്ചുകൊണ്ടിരുന്ന മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി വെയിറ്റ് പ്ലേറ്റ് ഉപയോഗിച്ചു പരിശീലനം നടത്തുകയായിരുന്നു. എടുത്ത് ഉയർത്തുന്നതിനിടയിൽ സ്ക്രൂ ഇളകി അഴിഞ്ഞു പോയ വെയിറ്റ് പ്ലേറ്റ് സുദീനയുടെ തലയിൽ വീഴുകയായിരുന്നു. ഉടൻതന്നെ ഇയാൾ ജോലി ചെയ്തിരുന്ന കന്പനി ഉടമയും ആലുവ സ്വദേശിയുമായ ഖാദറും മറ്റു തൊഴിലാളികളും ചേർന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


തുടർന്നു അണുബാധയായതോടെ കഴിഞ്ഞു നാലിനു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ദൂരുഹയുള്ളതിനാൽ ഖാദർ ആലുവ പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്നു ആലുവ പോലീസ് ഒഡീഷ പോലീസുമായി ബന്ധപ്പെട്ടു സുദീനയുടെ വീട്ടിൽ വിവരമറിയിച്ചു ഇയാളുടെ പിതാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. കഴിഞ്ഞ മൂന്നുവരെ ഇയാൾ സുദീനക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ഇയാളെയും കാണാനില്ല. മൃതദേഹം വിമാനത്തിൽ ഒഡീഷയിലേക്കു കൊണ്ടു പോകാനുള്ള തയാറെടുപ്പിലാണ്. അതേസമയം കാണാതായ ഇയാളുടെ പിതാവിനുവേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.