മെഡിക്കൽ പ്രവേശനം വിദ്യാർഥികൾക്ക് ആശങ്ക വേണ്ട: ആരോഗ്യ മന്ത്രി കെ. കെ. ശൈലജ
മെഡിക്കൽ പ്രവേശനം വിദ്യാർഥികൾക്ക് ആശങ്ക വേണ്ട: ആരോഗ്യ മന്ത്രി കെ. കെ. ശൈലജ
Thursday, July 20, 2017 1:33 PM IST
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിൽ വിദ്യാർഥികൾക്ക് ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പ്രഫഷണൽ കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷകരിൽ കൂടുതലും എൻജിനിയറിംഗിനും മെഡിക്കലിനും അപേക്ഷിച്ചിട്ടുളളവരായതിനാലാണു സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണർ എൻജനിയറിംഗിന്‍റെ അവസാന ഘട്ട അലോട്ട്മെന്‍റിനോടൊപ്പം മെഡിക്കൽ, അനുബന്ധ കോഴ്സുകളുടെ ആദ്യത്തെ അലോട്ട്മെന്‍റും നടത്തുന്നത്.

മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ ജൂലൈ നാലിനു പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് അഖിലേന്ത്യാ ക്വോട്ടയിലേക്കുളള ഒന്നാംഘട്ട കൗണ്‍സലിംഗ് ജൂലൈ 15നുള്ളിൽ പൂർത്തിയാക്കണം. തുടർന്നു സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുളള ഒന്നാം ഘട്ട കൗണ്‍സലിംഗ് ജൂലൈ 24 നുള്ളിൽ പൂർത്തിയാക്കണം.

സുപ്രീം കോടതി ഉത്തരവ് പ്രകാരം എൻജിനിയറിംഗ് കോഴ്സുകളിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്‍റ് ജൂലൈ 20 നുള്ളിൽ പ്രസിദ്ധീകരിക്കണം.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ,ഡെന്‍റൽ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ചു ഹൈക്കോടതി ഉത്തരവ് ഈ മാസം 17ന് പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.