മൂന്നാർ തർക്കം ഇടതുമുന്നണിക്കു തലവേദനയാകുന്നു
മൂന്നാർ തർക്കം ഇടതുമുന്നണിക്കു തലവേദനയാകുന്നു
Wednesday, June 28, 2017 12:44 PM IST
തിരുവനന്തപുരം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിന്‍റെ പേരിൽ നിലനിൽക്കുന്ന സിപിഎം -സിപിഐ തർക്കം സർക്കാരിലെന്നപോലെ തന്നെ ഇടതുമുന്നണിയിലും ഭിന്നത രൂക്ഷമാക്കുന്നു. കൈയേറ്റമൊഴിപ്പിക്കലിനു നേതൃത്വം നൽകുന്ന ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാൽ രാഷ്‌ട്രീയമായി ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇടതുമുന്നണിയിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നാണു സൂചന.

സിപിഐക്കാരനായ റവന്യു മന്ത്രിയറിയാതെ മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടു യോഗം വിളിച്ചതു മുന്നണി മര്യാദയുടെ ലംഘനമാണെന്നു പറയുന്ന സിപിഐ നേതൃത്വം വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കാനം രാജേന്ദ്രൻ ഇന്നലെ സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി മുഖാന്തിരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചതായാണു വിവരം.

മൂന്നാർ വിഷയത്തിൽ പാർട്ടി സംസ്ഥാന ഘടകത്തിനു സിപിഐ കേന്ദ്ര നേതൃത്വത്തിന്‍റെ പൂർണ പിന്തുണയും സുധാകർ റെഡ്ഡി അറിയിച്ചിട്ടുണ്ട്. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ അറിയാതെ മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടു യോഗം വിളിച്ചതാണു സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്.

സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും മന്ത്രി എം.എം. മണിയും സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതും മണിയുടെ ഈ നീക്കത്തിന് ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പരോക്ഷ പിന്തുണ ലഭിച്ചതുമാണു ജൂലൈ ഒന്നിനു മൂന്നാറിലെ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

സബ്കളക്ടറുടെ വിഷയത്തിൽ നേരത്തേ സിപിഎമ്മും സിപിഐയും തമ്മിൽ രൂക്ഷമായ ഭിന്നത നിലനിന്നിരുന്നതാണ്. ഇരുപാർട്ടികളുടെയും നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സർക്കാർ തന്നെ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിനു പ്രത്യേക മാനദണ്ഡങ്ങൾ കൊണ്ടുവന്നിരുന്നു. ഇതു പിന്നീടു ചേർന്ന ഇടതുമുന്നണി യോഗവും അംഗീകരിച്ചിരുന്നു. തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഇടതുമുന്നണിയുടെ കൂടി അറിവോടെയായിരിക്കണമെന്നും ആ യോഗത്തിൽ ധാരണയായിരുന്നു. ഈ ധാരണ ഇപ്പോൾ മുഖ്യമന്ത്രി യോഗം വിളിച്ചതോടെ ലംഘിക്കപ്പെട്ടുവെന്നാണു സിപിഐ നേതൃത്വം പറയുന്നത്.

മൂന്നാർ വിഷയത്തിൽ മാത്രമല്ല സർക്കാരുമായി ബന്ധപ്പെട്ടു വരുന്ന മിക്ക തീരുമാനങ്ങളും മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പാർട്ടിയും മാത്രമേ അറിയുന്നുള്ളുവെന്ന ശക്തമായ പരാതിയും സിപിഐക്കുണ്ട്. പകർച്ചപ്പനിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ആരംഭിച്ച ശുചീകരണ യജ്ഞം സർക്കാർ നിശ്ചയിച്ച പരിപാടിയായിരുന്നുവെങ്കിലും അതും സിപിഎം പരിപാടിയായി മാറ്റിയെന്ന ആക്ഷേപം സിപിഐക്കും മുന്നണിയിലെ മറ്റു പാർട്ടികൾക്കുമുണ്ട്.


ഏതു വിഷയത്തിലും യോഗം വിളിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് തന്നെ വ്യക്തമാക്കുമ്പോൾ ഒന്നിനു നടക്കുന്ന മൂന്നാറിലെ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിനു ശേഷം ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ കസേര തെറിക്കുമെന്നു കരുതാം. അങ്ങനെയുണ്ടായാൽ അതു സിപിഐക്കും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും വലിയ ക്ഷീണമാകും. സബ്കളക്ടറെ മാറ്റണമെന്ന നിലപാടിൽ തന്നെയാണു സിപിഎം നേതൃത്വം. ശ്രീറാമുമായി ചേർന്ന് ഒരു നിമിഷം പോലും മുന്നോട്ടു പോകാൻ കഴിയില്ലെന്നു കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽപാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കുടിയായ മന്ത്രി എം.എം. മണി നിലപാടെടുത്തിരുന്നു. ഇതിനുശേഷമാണു സബ്കളക്ടറെ മാറ്റണമെന്ന കാര്യത്തിൽ സിപിഎം നേതൃത്വം പച്ചക്കൊടി കാട്ടിയത്.

എന്നാൽ വിഷയം ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമാക്കുമെന്നതിനാൽ സബ്കളക്ടറെ മാറ്റുന്ന കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കണമെന്ന അഭിപ്രായമാണു മുന്നണിയിലെ മറ്റു പാർട്ടികൾക്കുള്ളത്.

പക്ഷേ ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായ പ്രകടനം നടത്താനോ പ്രത്യേകിച്ചു സിപിഎമ്മിനെ വിമർശിക്കാനോ മറ്റൊരു പാർട്ടിയും മുന്നോട്ടു വന്നിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തിൽ സിപിഐ ഒറ്റപ്പെടാനുള്ള സാധ്യതയാണുള്ളത്. റവന്യൂ വകുപ്പിനെയും മന്ത്രിയേയും മറികടന്നു സബ്കളക്ടറെ മാറ്റിയാൽ കടുത്ത തീരുമാനങ്ങളിലേയ്ക്കു പാർട്ടി പോകണമെന്ന അഭിപ്രായവും ഒരു വിഭാഗം സിപിഐ നേതാക്കൾക്കുണ്ട്. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി സർവകക്ഷി യോഗത്തിനു മുമ്പ് ഇരുപാർട്ടികളുടേയും കേന്ദ്ര നേതൃത്വങ്ങൾ ഇക്കാര്യം ചർച്ച ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെവന്നാൽ ഒന്നാം തീയതി ചേരാനിരിക്കുന്ന യോഗം മാറ്റിവച്ചേക്കും.

എം.പ്രേംകുമാർ

യോഗം വിളിച്ചതു റവന്യു സെക്രട്ടറിയെന്ന് എം.വി. ജയരാജൻ

തിരുവനന്തപുരം: മൂന്നാർ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് അവിടത്തെ രാഷ്‌ട്രീയ പാർട്ടികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും യോഗം വിളിച്ചതു റവന്യു സെക്രട്ടറി പി.എച്ച്. കുര്യനാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. യോഗത്തെ സംബന്ധിച്ചുള്ള റവന്യു സെക്രട്ടറിയുടെ അറിയിപ്പു മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ യോഗത്തിൽ പങ്കെടുക്കേണ്ടവർക്കു കത്തു നൽകേണ്ടതു റവന്യൂ സെക്രട്ടറി തന്നെയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തിൽ പങ്കൊന്നുമില്ലെന്നും ജയരാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.