കെഎസ്ആർടിസി : ലിസ്റ്റിൽ ഉള്ളവർക്കും നിയമനമില്ല
കെഎസ്ആർടിസി : ലിസ്റ്റിൽ ഉള്ളവർക്കും നിയമനമില്ല
Tuesday, June 27, 2017 12:23 PM IST
കണ്ണൂർ: സർക്കാരുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലൊന്നും നിയമന നിരോധനമില്ലെന്നും നിയമനങ്ങൾ അതിവേഗം നടന്നുവരികയാണെന്നും സർക്കാർ ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും സത്യം അതല്ലെന്ന് കെഎസ്ആർടിസിയിൽ അപ്രഖ്യാപിത നിയമനനിരോധനം വ്യക്തമാക്കുന്നു.

കണ്ടക്ടർ തസ്തികയിൽ കെഎസ്ആർടിസി ഒഴിവുകൾ അറിയിച്ചപ്രകാരം പിഎസ്‌സിയായിരുന്നു പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയത്. തുടർന്ന് അഡ്വൈസ് മെമ്മോ അയച്ചെങ്കിലും മെമ്മോ ലഭിച്ച ഒരു ഉദ്യോഗാർഥിക്കുപോലും നിയമനം നൽകിയിട്ടില്ല. കഴിഞ്ഞവർഷം ജനുവരി 21നായിരുന്നു ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ അയച്ചത്. പിഎസ്‌സി ചട്ടപ്രകാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നു മാസമാണ് ലിസ്റ്റിന്‍റെ കാലാവധി. കൂടാതെ അഡ്വൈസ് മെമ്മോ അയച്ചുകഴിഞ്ഞാൽ മൂന്നു മാസത്തിനകം നിയമനം നടത്തണമെന്നുമുണ്ട്.

കെഎസ്ആർടിസിയിൽ ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം 2013ലാണ് ഒഴിവുകളിലേക്കു പിഎസ് സി പരീക്ഷ നടത്തിയത്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു റാങ്ക് ലിസ്റ്റ് തയാറാക്കുകയും അഡ്വൈസ് മെമ്മോ അയയ്ക്കുകയും ചെയ്തത്. കെഎസ്ആർടിസിയിൽ നേരത്തെ 9,300 ഓളം ഒഴിവുകളുണ്ടെന്നായിരുന്നു പിഎസ്‌സിയെ അറിയിച്ചത്. ഇതുപ്രകാരം അഡ്വൈസ് മെമ്മോ അയച്ചവരിൽ 4,029 പേർ ജോലിക്കു ചേരുന്നില്ലെന്ന് അറിയിച്ചിരുന്നു. അതോടെ, റാങ്ക്‌ ലിസ്റ്റിൽ തൊട്ടുതാഴെയായുള്ള മറ്റു 4,029 പേർക്കുകൂടി അഡ്വൈസ് മെമ്മോ അയയ്ക്കേണ്ടതാണെങ്കിലും ഇതുവരെ അയച്ചിട്ടില്ല. നിയമനവുമായി ബന്ധപ്പെട്ടുള്ള പരീക്ഷാനടത്തിപ്പ് നീണ്ടുപോയ സാഹചര്യത്തിൽ എം പാനൽ എന്ന പേരിൽ താത്കാലിക ജീവനക്കാരെ നിയമിച്ചായിരുന്നു കെഎസ്ആർടിസി ദൈനംദിനപ്രവർത്തനം മുന്നോട്ടുകൊണ്ടു പോയിരുന്നത്.

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമ്മോ അയച്ചുകഴിഞ്ഞാൽ എം പാനൽ ജീവനക്കാരെ ഒഴിവാക്കി ലിസ്റ്റ് പ്രകാരമുള്ള ഉദ്യോഗാർഥികളെ എത്രയുംപെട്ടെന്നു നിയമിക്കണമെന്ന വ്യവസ്ഥയും അട്ടിമറിക്കപ്പെട്ടു. രാഷ്‌ട്രീയവും അല്ലാതെയുമുള്ള വിവിധ ഇടപെടലിലൂടെ ജോലിനേടിയവരാണ് എം പാനലിൽ കൂടുതലും. ഇവരെ സംരക്ഷിക്കാനുള്ള യൂണിയനുകളുടെയും മറ്റും തന്ത്രമാണ് നിയമനനിരോധത്തിനു പിന്നിലെന്നു റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചു.

അതേസമയം കടുത്ത സാമ്പത്തിക ബാധ്യതയും സുശീൽ ഖന്ന റിപ്പോർട്ട് ശിപാർശകൾ ഉൾപ്പെടെയുള്ള കാര്യങ്ങളുമാണ് നിയമനം തടസപ്പെടാൻ കാരണമെന്നാണ്  കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം. നേരത്തെ കെഎസ്ആർടിസിയിൽ റിസർവ് കണ്ടക്ടർ, റിസർവ് ഡ്രൈവർ എന്ന രീതിയിൽ നിയമനം നടത്തിയശേഷം നിശ്ചിത ഡ്യൂട്ടി പൂർത്തിയാക്കിയാൽ സ്ഥിരപ്പെടുത്തലായിരുന്നു. പിന്നീട് നിയമനരീതിയിൽ ഭേദഗതി വരുത്തിയതോടെ ഡ്രൈവർ , കണ്ടക്ടർ നിയമനങ്ങൾ നടത്തുമ്പോൾതന്നെ സ്ഥിരം നിയമനമായി മാറി. ഇതു വലിയ സാമ്പത്തിക ബാധ്യതയ്ക്കിടയാക്കിയെന്നും പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം 2006 മുതൽ ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ല. 91 മുതൽ ഡിഎ കുടിശികയായി കിടക്കുകയുമാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് പുതിയ നിയമനങ്ങൾ നടത്താൻ കഴിയുക എന്നാണ് കോർപറേഷൻ ഭരണവിഭാഗത്തിലെ പ്രമുഖൻ ചോദിച്ചത്.


ഔദ്യോഗിക കണക്കുപ്രകാരം കെഎസ്ആർടിസി പ്രതിദിനം 6000ത്തോളം ഷെഡ്യൂളുകളാണ് കൈകാര്യം ചെയ്യുന്നത്. ബസുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള കാരണങ്ങളാൽ പ്രതിദിനം ശരാശരി 4800 ഷെഡ്യൂളുകളേ നടത്തുന്നുള്ളൂവെന്നാണ് സുശീൽ ഖന്ന കമ്മീഷൻ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ നിലവിൽ ജീവനക്കാർ കൂടുതലാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ സർവീസ് നടത്തുന്ന ബസുകളുമായി ജീവനക്കാരുടെ എണ്ണം കണക്കാക്കുമ്പോൾ ഒരു ബസിന് 8.5 ജീവനക്കാരുണ്ട്. ഈ അനുപാതം വെട്ടിക്കുറച്ച് 5.5 ആക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇതു പ്രാബല്യത്തിലാക്കിയാൽ 15510 ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമനം നടത്താതെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. ഇങ്ങനെ, രണ്ടുവർഷംകൊണ്ട് ഒരു ബസിനുള്ള ജീവനക്കാരുടെ എണ്ണം ആറാക്കി പരിമിതപ്പെടുത്താനാണ് നീക്കം. അതിനിടെ ദീർഘദൂരത്തിലുള്ള രണ്ടു ഡിപ്പോകൾ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന പുതിയ സംവിധാനത്തെക്കുറിച്ചും ആലോചനയുണ്ട്. ഇത്തരം ബസുകളിൽ കണ്ടക്ടർമാരെ ഒഴിവാക്കി ഡ്രൈവർ കം കണ്ടക്ടർ തസ്തികയായിരിക്കും ഉണ്ടാകുക. യാത്ര തുടങ്ങുന്നതിനു മുമ്പ് ഡ്രൈവർ തന്നെ ടിക്കറ്റ് നൽകും. ഒരു ഡിപ്പോയിൽനിന്നു യാത്ര ആരംഭിച്ചാൽ ലക്ഷ്യസ്ഥാനത്തെ ഡിപ്പോയിലായിരിക്കും അടുത്ത സ്റ്റോപ്പ്.

നിലവിൽ കെഎസ്ആർടിസിക്ക് 5160 ബസുകൾ സർവീസ് നടത്താനായി ആകെ 43,890 ജീവനക്കാരുണ്ട്. ഇതിൽ 35,341 സ്ഥിരം ജീവനക്കാരും 8,549 താത്കാലിക ജീവനക്കാരുമാണ്. ബസിന്‍റെയും ജീവനക്കാരുടെയും അനുപാതം 8.5ൽനിന്ന് ആറാക്കി കുറയ്ക്കുമ്പോൾ 5160 ബസുകൾക്ക് 39,960 ജീവനക്കാർ മതിയാകും. 12930 പേർ പുറത്തുപോകേണ്ടിവരും. ഈ സാഹചര്യത്തിൽ എം പാനലുകാരെയായിരിക്കും ഒഴിവാക്കേണ്ടിവരിക.

നിശാന്ത് ഘോഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.