സേവനാവകാശ നിയമത്തിൽ മാറ്റം വരുത്തി സേവനങ്ങൾ സമയബന്ധിതമാക്കണം: ഹസൻ
സേവനാവകാശ നിയമത്തിൽ മാറ്റം വരുത്തി സേവനങ്ങൾ സമയബന്ധിതമാക്കണം: ഹസൻ
Tuesday, June 27, 2017 12:23 PM IST
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ നിന്നു സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാൻ സേവനാവകാശ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ മുഖ്യമന്ത്രിക്കു കത്തു നൽകി.

ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്തതു ഭൂനികുതി വാങ്ങാൻ താമസമുണ്ടായതിനാലാണ്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറുന്നതു സേവനാവകാശ നിയമത്തിലെ ബലഹീനതകളാണു ചൂണ്ടിക്കാട്ടുന്നത്. സേവനാവകാശ നിയമപ്രകാരം സർക്കാരിൽ നിന്നു ലഭിക്കേണ്ട എല്ലാ സേവനങ്ങളും സമയബന്ധിതമാക്കിയിട്ടുണ്ട്. സേവനങ്ങൾ എത്ര ദിവസത്തിനകം നൽകാൻ കഴിയുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതു ബോർഡിലെഴുതി ഓഫീസിനു മുന്നിൽ പ്രദർശിപ്പിക്കണമെന്നുമുണ്ട്. ഇതൊന്നും നടപ്പാകുന്നില്ല.

സേവനം ലഭ്യമായില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ ആരുമില്ല എന്നതാണു നിയമത്തിന്‍റെ പ്രധാന പോരായ്മ. അപ്പീൽ നൽകേണ്ടതു മേലുദ്യോഗസ്ഥന്‍റെ പക്കലാണ്. അദ്ദേഹവും നൽകിയില്ലെങ്കിൽ വീണ്ടും വകുപ്പിന്‍റെ മുകളിലേക്കു പരാതിപ്പെടാം. എന്നാൽ, കീഴുദ്യോഗസ്ഥരുടെ സംഘടനാശക്തിയെ ഭയന്നു മേലുദ്യോഗസ്ഥർ ആരും നടപടി എടുക്കാറില്ല.


വിവരാവകാശ നിയമത്തിൽ വിവരാവകാശ കമ്മീഷണർക്കു പരാതി നൽകാൻ വകുപ്പുണ്ട്. എന്നാൽ, സേവനാവകാശ നിയമം നടപ്പാക്കാൻ കമ്മീഷണറില്ല. വിവരാവകാശ നിയമത്തിൽ 25,000 രൂപവരെ പിഴ ഈടാക്കാൻ വകുപ്പുള്ളപ്പോൾ സേവനാവകാശ നിയമത്തിൽ തുച്ഛമായ പിഴ ഈടാക്കാനുള്ള വ്യവസ്ഥയേയുള്ളു.

ആയിരക്കണക്കിനു സാധാരണക്കാരും പാവപ്പെട്ടവരും സർക്കാരിൽ നിന്നു സമയ ബന്ധിതമായി സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കാതെ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാർ ഓഫീസുകൾ ആത്മഹത്യാ മുനമ്പുകളായി മാറുന്ന കാലം വിദൂരമല്ല. വിവരാവകാശ നിയമത്തെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കണം. സർക്കാർ ഓഫീസുകളുടെ പരിമിതികൾ പരിഹരിക്കാൻ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.