മെഡിക്കൽ പ്രവേശനം: ഏകീകൃത ഫീസും സ്കോളർഷിപ്പും ആശ്വാസമാകും
മെഡിക്കൽ പ്രവേശനം: ഏകീകൃത ഫീസും സ്കോളർഷിപ്പും ആശ്വാസമാകും
Tuesday, June 27, 2017 12:00 PM IST
പത്തനംതിട്ട: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് കുറഞ്ഞ ഫീസിൽ പഠിക്കാൻ കുട്ടികൾക്കു ലഭിച്ചിരുന്ന അവസരം നഷ്ടമാകുമെങ്കിലും ഏകീകൃത ഫീസും സ്കോളർഷിപ്പും ഒരു വിഭാഗത്തിന് ആശ്വാസമാകും. മാനേജ്മെന്‍റ്, മെറിറ്റ് വേർതിരിവ് അവസാനിപ്പിച്ച് ഏകീകൃത ഫീസ് 85 ശതമാനം സീറ്റുകളിലും നടപ്പാക്കുന്നതോടെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകണമെന്ന നിർദേശം ഫീസ് നിർണയവുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിയാരം സഹകരണ മെഡിക്കൽ കോളജ് ഉൾപ്പെടെ എല്ലാ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ഒരേ ഫീസ് ഘടനയ്ക്കുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്.

വർഷങ്ങളായി കേരളത്തിലെ ക്രിസ്ത്യൻ മാനേജ്മെന്‍റിനു കീഴിലുള്ള നാല് മെഡിക്കൽ കോളജുകളിൽ പിന്തുടർന്നുവന്നിരുന്ന ഫീസ് മാനദണ്ഡമാണ് മറ്റു കോളജുകളിലേക്കും ജസ്റ്റീസ് ആർ. രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ക്രിസ്ത്യൻ മാനേജ്മെന്‍റിനു കീഴിലുള്ള മെഡിക്കൽ കോളജുകളിൽ സർക്കാരുമായുണ്ടാക്കിയ ധാരണപ്രകാരം മാനേജ്മെന്‍റ്, മെറിറ്റ് ഫീസ് വേർതിരിവുണ്ടായിരുന്നില്ല. ഈ കോളജുകൾ വിദ്യാർഥികൾക്കു പ്രത്യേകമായി സ്കോളർഷിപ്പുകളും നൽകിവന്നു.

കേരളത്തിലെ ഭൂരിഭാഗം സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും 35 ശതമാനത്തോളം മാനേജ്മെന്‍റ് സീറ്റുകളിൽ എല്ലാവർഷവും വൻ തുകയാണ് ഫീസായി ഈടാക്കിവന്നിരുന്നത്. ഇതോടൊപ്പം അത്രയും തന്നെ തുക പലിശരഹിത നിക്ഷേപമായി സ്വീകരിക്കാനുള്ള അനുമതിയും മാനേജ്മെന്‍റുകൾക്ക് നൽകിയിരുന്നു. എല്ലാവർഷവും ഈ ഫീസ് നിരക്കിൽ വർധന വരുത്തിവന്നതോടെ മെറിറ്റ് ലിസ്റ്റിൽ നിന്നു പ്രവേശന യോഗ്യത നേടിയ കുട്ടികൾ പോലും വൻതുക ഫീസും നിക്ഷേപവും നൽകേണ്ടിവന്നിരുന്നു.

2011ൽ 5.5 ലക്ഷമായിരുന്ന എംബിബിഎസ് മാനേജ്മെന്‍റ് ഫീസ് കഴിഞ്ഞവർഷം 11 ലക്ഷം രൂപയിലെത്തി. 2012ൽ ഏഴു ലക്ഷം, 2014 ൽ എട്ടുലക്ഷം 2015ൽ 8.5 ലക്ഷം എന്നിങ്ങനെ ഓരോ വർഷവും ഫീസ് വർധിപ്പിച്ചുവരികയായിരുന്നു. ഫീസ് നിർണയ സമിതി നൽകുന്ന നിർദേശം അതാത് കാലത്തെ സർക്കാരുകളും അംഗീകരിച്ച് പ്രവേശന നടപടികൾ നടത്തി. കഴിഞ്ഞവർഷം നീറ്റ ്പ്രവേശന പട്ടികയിൽ നിന്നു 11 ലക്ഷം രൂപയ്ക്ക് മാനേജ്മെന്‍റ് സീറ്റുകളിലേക്ക് സർക്കാർതന്നെ നേരിട്ട് പല കോളജുകളിലും പ്രവേശനവും നടത്തി.

സർക്കാർ നേരിട്ട് പ്രവേശനം നടത്തിയിരുന്ന 50 ശതമാനം സീറ്റുകളിൽ കുറഞ്ഞ ഫീസ് നിരക്കിൽ കുട്ടികൾക്കു പ്രവേശനം ലഭിച്ചിരുന്നുവെന്നതാണ് നേരത്തെയുണ്ടായിരുന്ന നേട്ടം. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് അലോട്ട്മെന്‍റ് നടത്തിയിരുന്ന സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റിൽ ബിപിഎൽ, പിന്നോക്ക വിഭാഗങ്ങൾക്കായി 20 ശതമാനം സീറ്റുകളും മാറ്റിവച്ചിരുന്നു. ഗവണ്‍മെന്‍റ് മെഡിക്കൽ കോളജുകളിൽ എംബിബിഎസിന്‍റെ വാർഷിക ഫീസായിരുന്ന 25,000 രൂപ മാത്രമേ കുറഞ്ഞ വരുമാനക്കാരിൽ നിന്ന് ഈ സീറ്റുകളിൽ ഈടാക്കിയിരുന്നുള്ളൂ. 30 ശതമാനം ഗവണ്‍മെന്‍റ് സീറ്റുകളിൽ കഴിഞ്ഞ വർഷം 2.5 ലക്ഷമായിരുന്നു വാർഷിക ഫീസ്. സർക്കാരിന്‍റെ മെറിറ്റ് പട്ടികയിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തന്നെ അലോട്ട്്മെന്‍റ് നടത്തുന്ന ഈ സീറ്റുകളിലെ ഫീസ് ഘടന ഓരോ വർഷവും വർധിച്ചുവന്നിരുന്നു. 2013ൽ 1.65 ലക്ഷം, 2014ൽ 1.75 ലക്ഷം, 2015ൽ 1.85 ലക്ഷം എന്നിങ്ങനെയായിരുന്നു ഈ സീറ്റുകളിലെ ഫീസ് ഘടന.

ഇത്തവണ ഇത്തരം ഒരു ഫീസ് ഘടന നിലവിൽ ഇല്ല. പകരം 85 ശതമാനം സീറ്റുകളിലും 5.5 ലക്ഷം രൂപ വാർഷിക ഫീസ് വാങ്ങാനും എൻആർഐ സീറ്റുകളിൽ 20 ലക്ഷം രൂപ വാങ്ങാനുമാണ് നിർദേശം. എൻആർഐയുടെ ഓരോ സീറ്റിൽ നിന്നും അഞ്ചു ലക്ഷം രൂപ വീതം മാറ്റിവച്ച് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകണമെന്നാണ് ഉത്തരവ്.

ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.