ആലപ്പുഴ: വിവിധ ആവശ്യങ്ങളുന്നയിച്ചു കുട്ടനാട്ടിലെ കർഷകർ സത്യഗ്രഹ സമരത്തിലേക്ക്. വിവിധ കർഷകസംഘടനകളുടെ കൂട്ടായ്മയായ കുട്ടനാട് കർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണു കർഷകർ സമരം നടത്തുന്നതെന്നു കുട്ടനാട് കർഷക സംരക്ഷണസമിതി ചെയർമാൻ ഫാ. തോമസ് പീലിയാനിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 10.30 മുതൽ ജൂലൈ ഒന്നുവരെ രാമങ്കരി പിഎച്ച്ഡി ഗ്രൗണ്ടിൽ പരന്പരാഗത കർഷക തൊപ്പിയണിഞ്ഞാണ് സമരം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിപ്പെടുന്ന കുട്ടനാട്ടിലെ കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകരുടെ വീട്ടാവശ്യങ്ങൾക്ക് എടുക്കുന്ന എല്ലാ ബാങ്കുവായ്പകളും കാർഷിക വായ്പയായി കണക്കാക്കി നാല് ശതമാനം പലിശ ഈടാക്കുക, കാർഷിക വായ്പകളുടെ പിഴപ്പലിശ, കൂട്ടുപലിശ തുടങ്ങിയവ ഒഴിവാക്കുക, കാർഷിക പാരിസ്ഥിതിക മേഖലയായി കുട്ടനാടിനെ കേന്ദ്രം പ്രഖ്യാപിക്കുക, കർഷകരെയും കൃഷിയെയും പ്രത്യേക പദ്ധതികളിലൂടെ സംരക്ഷിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. നാളെ രാവിലെ 10.30 ന് നടക്കുന്ന സമ്മേളനം ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. കൊടിക്കുന്നതിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും.
എംപിമാരായ കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, ജോയ്സ് ജോർജ്, എംഎൽഎമാരായ സി.എഫ്. തോമസ്, പി.സി. ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ. എൻ. ജയരാജ്, മോൻസ് ജോസഫ്, എ.എം.ആരിഫ്, യു. പ്രതിഭ ഹരി, ആർ. രാജേഷ്, സി.കെ. ആശ, കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിയവരും വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.