ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാ കാശ ഗവേഷണ സംഘടന (ഇസ്രോ)യുടെ കാർട്ടോസാറ്റ് 2ഇ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. പിഎസ്എല്‍വി സി-38 റോക്കറ്റാണ് കാർട്ടോസാറ്റ് 2ഇ അടക്കം 31 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റിലെ ഒന്നാം നന്പർ ലോഞ്ച്പാഡിൽ നിന്നായിരുന്നു വിക്ഷേപണം. നൂറുല്‍ ഇസ്ലാം സര്‍വകലാശാലയുടെ ഉപഗ്രഹവും പിഎസ്എല്‍വി 38 ഭ്രമണപഥത്തിലെത്തിച്ചു. പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു വിവരങ്ങള്‍ നല്കിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്. ഈ ശ്രേണിയില്‍ ആറാമത്തേതാണു ഉപഗ്രഹമാണു കാർട്ടോസാറ്റ് 2ഇ.
ദുരന്ത നിവാരണം, കാലാവസ്ഥാ പ്രവചനം എന്നിവയ്ക്കും കാര്‍ട്ടോസാറ്റ്-2 ഇ ഉപഗ്രഹം പ്രയോജനപ്പെടും. പിഎസ്എല്‍വിയുടെ നാല്‍പ്പതാം ദൗത്യമാണ് ഇന്നലെ നടന്നത്. കാര്‍ട്ടോസാറ്റിനു പുറമേ ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക, എന്നിവ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍നിന്നുള്ള 29 ഉപഗ്രഹങ്ങളും പിഎസ്എല്‍വി- 38 വിക്ഷേപിച്ചു. ഇന്ത്യ നടത്തിയ വാണിജ്യവിക്ഷേപണമാണ് ഇന്നലത്തേത്. ഒാസ്ട്രിയ, ബെല്‍ജിയം, ചിലി, ഫിന്‍ലാൻഡ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, ലാത്വിയ, ലിത്വനിയ, സ്ലോവാക്യ, ബ്രിട്ടന്, അമേരിക്ക എന്നീ 14 രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളാണ് പിഎസ്എൽവി സി 38ഭ്രമണപഥത്തില്‍ എത്തിച്ചത്. 228 കിലോ ഭാരമാണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ ഭാരം. കര്‍ട്ടോസാറ്റ് 2 ന് 712 കിലോ ഭാരം ഉണ്ട്.
കന്യാകുമാരി ജില്ലയിലെ തക്കല നൂറല്‍ ഇസ്ലാം യൂണിവേഴ്സിറ്റി നിര്‍മിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റ് എന്ന നാനോ ഉപഗ്രഹവും ഭ്രമണപഥത്തില്‍ എത്തിച്ചു. ദുരന്ത നിവാരണം, കൃഷി എന്നീ മേഖലകളില്‍ ഇതിന്റെ സേവനം ലഭ്യമാകും. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ശാസ്ത്രജ്ഞരുടെ സംഘത്തെ ഇസ്രോ ചെയര്മാന് അഭിനന്ദിച്ചു. പ്രൊജക്ട് ഡയറക്ടര്‍ കെ. ജയകുമാറാണ് ദൗത്യ സംഘത്തിനു ചുക്കാന്‍ പിടി
ച്ചത്.
നിയുസാറ്റ് (കേരൾശ്രീ) ഭ്രമണപഥത്തിൽ
തിരുവനന്തപുരം: നൂറുൾ ഇസ് ലാം യൂണിവേഴ്സിറ്റി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ വിദ്യാർഥി നിർമിത ഉപഗ്രഹമായ നിയുസാറ്റ് ( കേരൾശ്രീ ) യെ ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ഇന്നലെ ഭ്രമണപഥത്തിലെത്തിച്ചു. 9.29 ന് വിക്ഷേപണ പേടകമായ പി എസ് എൽവി സി 38 -ൽ നിന്നു വേർപ്പെട്ട് ഭ്രമണപഥത്തിൽ സ്വതന്ത്രസഞ്ചാരം ആരംഭിക്കുകയും 11.04 ന് ഉപഗ്രഹം നൂറുൾ ഇസ് ലാം യൂണിവേഴ്സിറ്റിയിലെ ഗ്രൗണ്ട് സ്റ്റേഷനുമായി വാർത്താവിനിമയ ബന്ധം സ്ഥാപിക്കുകയും ചെയ്തു. സുനാമി ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴാണ് ഉപഗ്രഹ നിർമാണത്തെക്കുറിച്ച് സർവകലാശാല ചാൻസലർ ഡോ. മജീദ്ഖാൻ ആലോചിച്ചത്. ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞരും ഇരുന്നൂറിലധികം വിദ്യാർഥികളും കൈകോർത്ത് വർഷങ്ങളായി നടത്തിയ കഠിന പ്രയത്നമാണ് വിജയകരമായി ഭ്രമണപഥത്തിലെത്തിയത്.
പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും മുൻകൂട്ടി പ്രവചിക്കുന്ന ഉപഗ്രഹമാണ് നിയുസാറ്റ്. കഴിഞ്ഞ വർഷം നിർമാണം പൂർത്തിയാക്കിയ നാനോ സാറ്റലൈറ്റ് കഴിഞ്ഞ വർഷം കേരള ഗവർണർ പി. സദാശിവമാണ് ഇസ്രോയ്ക്ക് കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.