ബോർഡ് ഒാഫ് സ്റ്റഡീസ് അംഗങ്ങൾ രാജിവച്ചു
Friday, June 23, 2017 1:20 PM IST
കോട്ടയം: ഗവർണർ നിയോഗിച്ച ബോർഡ് ഓഫ് സ്റ്റഡീസ് അറിയാതെ പരിഷ്കരിച്ച ബികോം സിലബസ് സർവകലാശാല വെബസൈറ്റിൽ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചു മഹാത്മാഗാ ന്ധി യൂണിവേഴ് സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ രാജിവച്ചു. ചെയർപേഴ്സൺ ഡോ.എം.വൈ. ഹെലാനി, അംഗങ്ങളായ സാംജി തോമസ്, ഡോ.വി.വി.ജോർജുകുട്ടി, ഡോ.ബാബു സെബാസ്റ്റ്യൻ, ഡോ. ജിംസണ്‍ ഡി. പറന്പിൽ, ഡോ.ജോണ്‍സണ്‍ വർഗീസ്, ഡോ.വി.എ. ഡൊമിനി, ഡോ.സി.എ. ഗീത, ഡോ.ജി.എസ്. ഗിരീഷ്കുമാർ എന്നിവരാണു രാജിവച്ചത്. രാജിക്കത്ത് ഗവർണർക്ക് അയച്ചുകൊടുത്തതായി അംഗങ്ങൾ പറഞ്ഞു.

ബോർഡ് ഒാഫ് സ്റ്റഡീസ് തയാറാക്കിയ സിലബസ് മരവിപ്പി ച്ചു തത്പരകക്ഷികൾ തയാറാക്കിയ സിലബസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചാണു രാജിയെന്ന് അംഗങ്ങൾ പറഞ്ഞു.

കൊമേഴ്സ് സിലബസ് പരിഷ്കരിക്കുന്നതിന് എംജി സർവകലാശാല അധികൃതർ ബോർഡ് ഓഫ് സ്റ്റഡീസ് കൊമേഴ്സിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഒരു വർഷത്തെ പഠനത്തിനും ചർച്ചകൾക്കു ശേഷം അഭിപ്രായങ്ങൾ അറിയാനായി കരട് സിലബസ് സർവകലാശാല വെബ്സൈറ്റിൽ നൽകി. തുടർന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്തു മാതൃകാ ചോദ്യപേപ്പർ ഉൾപ്പടെയുള്ള സിലബസ് 2016ൽ സർവകലാശാലയിൽ സമർപ്പിച്ചു. വിസിയുടെ ഒപ്പോടുകൂടി അംഗീകരിച്ച സിലബസ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2016-17 അധ്യയനവർഷം മുതൽ നടപ്പാക്കാനും തീരുമാനിച്ചിരുന്നു.

എന്നാൽ, പുതുതായി നിലവിൽ വന്ന സിൻഡിക്കേറ്റ് ഭരണസമിതി നേരത്തെ പരിഷ്കരിച്ച സിലബസ് മരവിപ്പിച്ചു. തുടർന്നു കൊമേഴ്സ് സിലബസ് പരിഷ്കരണത്തിനു തത്പരകക്ഷികളെ ഉൾപ്പെടുത്തി ബോർഡ് ഓഫ് ഫാക്കൽറ്റി രൂപീകരിക്കുകയുമായിരുന്നുവെന്ന് അംഗങ്ങൾ ആരോപിക്കുന്നു. നേരത്തെ പ്രസിദ്ധീകരിച്ച സിലബസ് വെബ്സൈറ്റിൽനിന്ന് ഒഴിവാക്കി. നിയമാനുസൃതം രൂപീകരിച്ച ബോർഡ് ഓഫ് സ്റ്റഡീസിനെ മറികടന്നു ഫാക്കൽറ്റി തയാറാക്കിയ സിലബസ് പുസ്തക കച്ചവടക്കാരെ സഹായിക്കാനുള്ളതാണെന്നാണ് ആരോപണം.


പുതിയ സിലബസിൽ അബദ്ധങ്ങളെന്നു രാജിവച്ചവർ

കോട്ടയം: എംജിയിൽ തത്പരകക്ഷികളെ ഉൾപ്പെടുത്തി രൂപീകരിച്ച ബോർഡ് ഓഫ് ഫാക്കൽറ്റി തയാറാക്കിയ ബികോം സിലബസിൽ നിറയെ അബദ്ധങ്ങളാണെന്നു രാജിവച്ചവർ.
മറ്റു സർവകലാശാലകളുടെ സിലബസുമായോ യുജിസി കരിക്കുലമായോ പൊരുത്തപ്പെടാത്ത സിലബസാണിതെന്നും അവർ ആരോപിക്കുന്നു. മോഡൽ രണ്ട്, മൂന്ന്, ബികോം പ്രോഗ്രാമിൽനിന്നു കോർപേപ്പറായ ഓഡിറ്റിംഗും ഫൈനാൻസ് ആൻഡ് ടാക്സേഷനിൽനിന്ന് ഫൈനാൻഷൽ മാനേജ്മെന്‍റും ഒഴിവാക്കിയിരിക്കുകയാണ്. പകരം അഡ്വർടൈ സ്മെന്‍റ് ആൻഡ് സെയിൽസ് മാനേജ്മെന്‍റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2016-17 മുതൽ ഇന്ത്യൻ കന്പനികൾ നിർബന്ധമായി പാലിക്കേണ്ട ഐഎഫ്ആർഎസിനെക്കുറിച്ചു മനസിലാക്കാൻപോലും സിലബസിൽ അവസരമില്ല. മുൻ സിൻഡിക്കറ്റിന്‍റെ കാലത്തു തയാറാക്കിയ സിലബസിൽ അപാകതകളുണ്ടെന്ന ആക്ഷേപമാണ് സിലബസ് പരിഷ്കരണത്തിനു കാരണം. അന്ന് എതിർപ്പായി ഉന്നയിച്ച കാര്യങ്ങൾ പുതിയ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

പുതിയ സിലബസ് വെബ്സൈറ്റിൽ നൽകിയ ശേഷം 30നകം കൊമേഴ്സ് സിലബസ് പരിഷ്കരിച്ചുനൽകണമെന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് സ്റ്റഡീസിന് സർവകലാശാല അധികൃതർ കത്ത് നൽകിയിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. തട്ടിക്കൂട്ടിയ സിലബസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വിസിക്കു നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. ഫാക്കൽറ്റി തയാറാക്കിയ സിലബസിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യത തങ്ങൾക്കില്ലാത്തതിനാലാണു നിലവിലെ ബോർഡ് ഓഫ് സ്റ്റഡീസ് രാജിവയ്ക്കുന്നതെന്നും അംഗങ്ങൾ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.