ക്വാറി നിയമ പരിഷ്കാരം പരിസ്ഥിതി തകർക്കും: വി.എം. സുധീരൻ
ക്വാറി നിയമ പരിഷ്കാരം പരിസ്ഥിതി തകർക്കും: വി.എം. സുധീരൻ
Friday, June 23, 2017 1:07 PM IST
തിരുവനന്തപുരം: ക്വാറി നിയമം പരിഷ്കരിച്ചുകൊണ്ടുള്ള സർക്കാരിന്‍റെ നടപടി പാരിസ്ഥിതിക ദുരന്തത്തിന്‍റെ നടുവിൽ നിൽക്കുന്ന കേരളത്തെ കൂടുതൽ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് എത്തിക്കുമെന്ന് വി.എം. സുധീരൻ. യാതൊരു നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെതന്നെ അനധികൃത ക്വാറികൾ വ്യാപകമായി പ്രവർത്തിക്കുന്നു എന്ന ആക്ഷേപം ശക്തമായി നിലനിൽക്കുമ്പോഴാണ് പുതിയ തീരുമാനമെന്നു ഫേസ്ബുക്ക് കുറിപ്പിൽ സുധീരൻ ചൂണ്ടിക്കാട്ടി.

പുതിയ നടപടിയനുസരിച്ച് റോഡ്, നദികൾ, വീടുകൾ തുടങ്ങിയവയിൽനിന്നു ദൂരപരിധി 50 മീറ്ററായി കുറച്ചിരിക്കുന്നു. നിലവിലുണ്ടായിരുന്നത് 100 മീറ്റർ ദൂരപരിധിയാണ്. അനുമതിയുടെ കാലാവധി മൂന്ന് വർഷമായിരുന്നത് അഞ്ചു വർഷമായി ഉയർത്തുകയും ചെയ്തു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഉൾപ്പടെ വിദഗ്ധ സമിതികളും ഉയർത്തുന്ന ആശങ്കകളും മുന്നറിയിപ്പുകളും അവഗണിച്ചുകൊണ്ടാണ് സർക്കാരിന്‍റെ ഈ നടപടി.


പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതിദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു പരസ്യങ്ങൾ നൽകുകയും പരിപാടികൾ നടത്തുകയും ചെയ്യുന്ന സർക്കാർ മറ്റു ദിവസങ്ങളിൽ പരിസ്ഥിതി നാശത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു കൊണ്ടിരിക്കുന്നതു വിചിത്രമാണ്; പരിഹാസ്യവുമാണെന്നു സുധീരൻ വിമർശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.