ഗംഗേശാനന്ദ കേസ്: സിബിഐ അന്വേഷണ ആവശ്യം കോടതി തള്ളി
ഗംഗേശാനന്ദ കേസ്: സിബിഐ അന്വേഷണ ആവശ്യം കോടതി തള്ളി
Thursday, June 22, 2017 2:39 PM IST
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം തിരുവനന്തപുരം പോക്സോ കോടതി തള്ളി. കോടതിയിൽ ഹർജികൾ ഫയൽ ചെയ്യും മുന്പ് അതിന്‍റെ നിയമവശം നോക്കണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകയെ കോടതി താക്കീത് ചെയ്തു. ധാരാളം കേസുകൾ ദിനംപ്രതി കോടതിയുടെ മുമ്പിൽ വരാറുണ്ട്. അതിനിടെ ഇത്തരം ഹർജികൾ ഫയൽ ചെയ്ത് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്നും ഹർജിക്കാരിയോടു കോടതി നിർദേശിച്ചു.

സിബിഐ പോലുള്ള ഏജൻസികൾ അന്വേഷണം നടത്തണമെന്നു പറയാൻ ഹൈക്കോടതിക്കേ കഴിയുകയുള്ളുവെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ ഹർജി ഈ കോടതിയുടെ അധികാര പരിധിയിൽ വരാത്ത കാരണത്താൽ ഹർജി നിലനിൽക്കുന്നതല്ലെന്ന് ഉത്തരവിൽ പറയുന്നു. ഇന്നലെ പെണ്‍കുട്ടി കോടതിയിൽ നേരിട്ടു ഹാജരായിരുന്നു.


ഇതിനിടെ സ്വാമിയുടെ കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയും കോടതി തള്ളി. പോലീസിന്‍റെ അപേക്ഷ പ്രകാരം നുണ പരിശോധനയ്ക്കു തയാറാണോ അല്ലയോ എന്നറിയിക്കുന്നതിനായി പെണ്‍കുട്ടിയോട് ഈ മാസം 26നു നേരിട്ട് ഹാജരാകാനും കോടതി നേരത്തേ ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.