തച്ചങ്കരിക്കെതിരേ വിജിലൻസ് കോടതിയിൽ ഹർജി
തച്ചങ്കരിക്കെതിരേ വിജിലൻസ് കോടതിയിൽ ഹർജി
Thursday, June 22, 2017 2:08 PM IST
തൃശൂർ: കോടതിയിലെ കേസുമായി ബന്ധപ്പെട്ട് എഡിജിപി ടോമിൻ തച്ചങ്കരി ഹാജരാകാത്തതിനെതിരേ പൊതുപ്രവർത്തകനായ പി.ഡി. ജോസഫ് തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി നൽകി. തച്ചങ്കരിക്കെതിരേ വാറന്‍റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നല്കിയിരിക്കുന്ന ഹർജി ഇന്നു പരിഗണിക്കും.

സിംഗപ്പൂരിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തിക്കൊണ്ടുവന്നുവെന്നാരോപിച്ചാണ് പി.ഡി. ജോസഫ് തച്ചങ്കരിക്കെതിരേ ഹർജി നല്കിയിരുന്നത്. 2001ലാണ് ഹർജി നല്കിയത്. എന്നാൽ 2007ൽ മാത്രമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് നീണ്ട വർഷങ്ങൾ നിയമയുദ്ധം നടത്തിയതിനുശേഷമാണ് 2016ൽ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരുതവണ മാത്രമാണ് തച്ചങ്കരി കോടതിയിൽ ഹാജരായത്. പിന്നീട് ഈ കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കു മാറ്റി. അവിടെയും ഒരു തവണ മാത്രമേ ഹാജരായിട്ടുള്ളൂ.


ഒമ്പതുതവണ തച്ചങ്കരിയോടു കോടതിയിൽ ഹാജരാകണമെന്നു പറഞ്ഞിട്ടും ഹാജരായിരുന്നില്ലെന്നാണ് ഹർജിക്കാരന്‍റെ പരാതി. ഇതിനെതുടർന്നാണ് വാറന്‍റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് കോടതിയെ സമീപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.