സൗദി എയര്‍ലൈന്‍സ് വിമാനം അനിശ്ചിതമായി വൈകി; യാത്രക്കാര്‍ ദുരിതത്തിലായി
സൗദി എയര്‍ലൈന്‍സ് വിമാനം അനിശ്ചിതമായി വൈകി; യാത്രക്കാര്‍ ദുരിതത്തിലായി
Sunday, May 28, 2017 1:09 PM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.50ന് ജിദ്ദയിലേക്കു പോകേണ്ടിയിരുന്ന സൗദി എയര്‍ലൈന്‍സിന്‍റെ വിമാനം അനിശ്ചിതമായി വൈകിയതു യാത്രക്കാരെ ദുരിതത്തിലാക്കി. യന്ത്രത്തകരാര്‍ മൂലം വിമാനം വൈകിയതിനാൽ ഇതില്‍ പോകേണ്ടിയിരുന്ന 20 ഉംറ തീര്‍ഥാടകരുള്‍പ്പെടെ 150 യാത്രക്കാര്‍ നെടുമ്പാശേരിയില്‍ കുടുങ്ങി.

രാവിലെ 9.30ന് സെക്യൂരിറ്റി ഹാളില്‍ പ്രവേശിപ്പിച്ച യാത്രക്കാരെ വൈകുന്നേരം 4.30 വരെ അവിടെയിരുത്തിയശേഷം ഹോട്ടലിലേക്കു കൊണ്ടുപോയി. ഹോട്ടലിലെത്തിയ ഉടൻ വിമാനം ശരിയായെന്നു പറഞ്ഞ് ഇവരെ തിരികെ വിമാനത്താവളത്തില്‍ കൊണ്ടുവന്നു.

രാത്രി 10 വരെ വീണ്ടും യാത്രക്കാരെ സെക്യൂരിറ്റി ഹാളില്‍ ഇരുത്തിയശേഷം വിമാനം ശരിയായിട്ടില്ലെന്നു പറഞ്ഞ് തിരികെ ഹോട്ടലിലേക്കുതന്നെ മാറ്റിയിരിക്കുകയാണ്.

ഇതിനിടെ രണ്ടു പ്രാവശ്യം ബോര്‍ഡിംഗ് പാസ് കൊടുത്തതുമായി ബന്ധപ്പെട്ട് എമിഗ്രേഷന്‍ വിഭാഗം പ്രശ്‌നമുണ്ടാക്കി. പിന്നീട് ടെര്‍മിനല്‍ മാനേജര്‍ ഇടപെട്ടാണ് സമവായമുണ്ടാക്കിയത്. ഈ വിമാനത്തിന്‍റെ തകരാറിലായ യന്ത്രഭാഗം സൗദി അറേബ്യയില്‍നിന്നു കൊണ്ടുവരേണ്ടതായിട്ടുണ്ട്. ഇന്നു സൗദിയില്‍ നിന്നും വരുന്ന മറ്റൊരു വിമാനത്തില്‍ ഇത് എത്തിക്കുമെന്നാണ് അറിയുന്നത്. അതിനുശേഷം മാത്രമേ വിമാനം എപ്പോള്‍ പോകുമെന്ന കാര്യത്തിൽ തീരുമാനമാകൂ. യാത്രക്കാരില്‍ 10 പേരുടെ വീസ കാലാവധി ഇന്നു തീരും. ഇവരുടെ തൊഴില്‍ സംബന്ധിച്ച ആശങ്കയും നിലവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.