കക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
കക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ  മരിച്ചു
Sunday, May 28, 2017 12:03 PM IST
തിരൂരങ്ങാടി : കക്കാട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിയിച്ച് ബൈക്കു യാത്രക്കാരായ രണ്ടു യുവാക്കൾ മരിച്ചു. കുറ്റിപ്പുറം അത്താണി പേരാഞ്ചേരി ഷറഫുദീന്‍റെ മകൻ മുഹമ്മദ് ഷഹീൻ (19) പള്ളിപ്പടി വരിക്കപ്പിലാക്കൽ മമ്മുവിന്‍റെ മകൻ അബ്ദുൾ അസീസ് (17) എന്നിവരാണ് മരിച്ചത്. കക്കാട് കോട്ടക്കൽ റോഡിലെ പെട്രോൾ പന്പിനു മുൻവശം ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം.

കോഴിക്കോടു ഭാഗത്തു നിന്നു എടപ്പാളിലേക്ക് വിവാഹ പാർട്ടിയുമായി പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. ഇൻഡസ്ട്രിയൽ ജോലിക്കായി താമരശേരിയിലേക്കു പോകുകയായിരുന്നു മരിച്ച ഇരുവരും. ഇതിനിടെ കക്കാട് എത്തിയപ്പോൾ റോഡിലേക്കു കയറിവന്ന മറ്റൊരു ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

നാട്ടുകാർ ഉടൻ ബസിനടിയിൽ അകപ്പെട്ട ഇരുവരെയും പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ശരീഫയാണ് മുഹമ്മദ് ഷഹീനിന്‍റെ മാതാവ്. സഹോദങ്ങൾ: മുഹമ്മദ് സക്കീർ, ഷംല നിദ.
സുലൈഖയാണ്. അബ്ദുൾ അസീസിന്‍റെ മാതാവ്. അബ്ദുസമദ്, സൗദ, സുമയ്യ. ഹഫ്സത്ത് എന്നിവർ സഹോദങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.