കശാപ്പ് നിരോധനം:പ്രതിഷേധം ശക്തം
കശാപ്പ് നിരോധനം:പ്രതിഷേധം ശക്തം
Saturday, May 27, 2017 12:37 PM IST
ബീഫിന് ആവശ്യം കൂടി: വ്യാപാരികൾ ആശങ്കയിൽ

തൃശൂർ: മാടുകളെ കശാപ്പിനു വിൽക്കാൻ പാടില്ലെന്നു കേന്ദ്രസർക്കാർ ഉത്തരവു പുറപ്പെടുവിച്ചെങ്കിലും കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഇന്നലെ മാട്ടിറച്ചിക്കു വൻ ഡിമാൻഡ്. എല്ലാ കേന്ദ്രങ്ങളിലും മാട്ടിറച്ചി വില്പന പതിവുപോലെതന്നെ നടന്നു.

മാടുകളെ വിൽക്കുന്ന കേരളത്തിലെ കുഴൽമന്ദം ചന്തയിലും ഇന്നലെ തടസങ്ങളൊന്നുമുണ്ടായില്ല. സംസ്ഥാനത്ത് ആവശ്യത്തിനുള്ള മാടുകളെ തമിഴ്നാട്ടിലെ പൊള്ളാച്ചി, സേലം, ഉടുമൽപേട്ട് തുടങ്ങിയ സ്ഥലങ്ങളിലെ മാടുചന്തകളിൽനിന്നാണു കൊണ്ടുവരാറ്. യുപി, ഒറീസ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള മാടുകളും ഈ കേന്ദ്രങ്ങളിൽ വില്പനയ്ക്ക് എത്താറുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കറവ വറ്റിയതും വാർധക്യംമൂലം വയലിൽ പണിയെടുക്കാൻ കഴിയാത്തതുമായ മാടുകളാണു സംസ്ഥാനാന്തര മാടുചന്തകളിൽ എത്തുന്നത്.

മാടുകളെ ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക കൊണ്ടുപോകുന്നതു നിരോധിച്ച സാഹചര്യത്തിൽ പൊള്ളാച്ചി അടക്കമുള്ള സംസ്ഥാനാന്തര മാടുചന്തകളിലേക്കു മാടുകൾ എത്തുമോയെന്നു കണ്ടറിയണം. മാടുകളെ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു തടസമുണ്ടാകുമോയെന്നും വ്യക്തമല്ല. പൊള്ളാച്ചി അടക്കമുള്ള സംസ്ഥാനാന്തര മാടുചന്തകളിൽ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണു മാടുവില്പന നടക്കാറുള്ളത്. ചൊവ്വാഴ്ചവരെ കാത്തിരുന്നാലേ കേരളത്തിൽ ബീഫിന്‍റെ ഭാവി വ്യക്തമാകൂ.

അയൽസംസ്ഥാനങ്ങളിൽനിന്നു കന്നുകാലികളെ കൊണ്ടുവരാനാകാത്ത അവസ്ഥയാണെങ്കിൽ ബീഫിനു വില ഭീമമായി വർധിക്കും. കേരളത്തിൽ ദിവസേന ആയിരക്കണക്കിനു മാടുകളെയാണ് ഭക്ഷണമാക്കാൻ ഉപയോഗിക്കുന്നത്.

മാടുകളെ കൊണ്ടുപോകുന്നവർക്കുനേരേ മാടുസംരക്ഷകരെന്ന പേരിൽ സാമൂഹ്യദ്രോഹികളുടെ ആക്രമണം നേരത്തേതന്നെ പതിവായിരുന്നു. കേന്ദ്രസർക്കാർ പുതിയ ഉത്തരവിറക്കിയതോടെ ഇത്തരക്കാരുടെ അക്രമങ്ങൾ പെരുകുമെന്നു മാംസ വ്യാപാരികൾക്കു ശങ്കയുണ്ട്.

മാട്ടിറച്ചി വാങ്ങാൻ ഇന്നലെ തിരക്കായിരുന്നു. സാധാരണ ശനിയാഴ്ചയും ഞായറാഴ്ചയുമാണു മാട്ടിറച്ചി വ്യാപാരം കൂടുതൽ നടക്കുന്നത്.

വില്പന നിരോധനം തിരിച്ചടിയാകും: തോമസ് ഐസക്

മലപ്പുറം: കന്നുകാലി വില്പന നിരോധിച്ച കേന്ദ്രസർക്കാർ നടപടി കാർഷിക മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് മന്ത്രി തോമസ് ഐസക്. മലപ്പുറത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കറവ വറ്റിയ കന്നുകാലികളെ പോറ്റേണ്ട അധിക ബാധ്യത കൂടി കർഷകനുണ്ടാകും. അവ പട്ടിണി കിടന്ന് ചാവുന്ന അവസ്ഥയുണ്ടായാൽ അതായിരിക്കും മൃഗങ്ങളോടുള്ള വലിയ ക്രൂരത. കേന്ദ്രസർക്കാർ നടപടിക്കു പിന്നിൽ ആസൂത്രിതമായ അജൻഡയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം വാർഷികാഘോഷങ്ങളുടെ സമയത്താണ് ഈ അജൻഡ അവർ പുറത്തെടുത്തത്. സംഘർഷങ്ങൾ ഉയർത്തിവിടാനുള്ള ശ്രമമാണ് ഈ നീക്കത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.


വർഗീയസംഘർഷം കൊണ്ടു വരാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ ഉത്തരവെന്ന് മുസ‌്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സർക്കാരിന്‍റെ പുതിയ നീക്കം ദക്ഷിണേന്ത്യയിലേക്കും വർഗീയ സംഘർഷം കൊണ്ടു വരാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ പാർട്ടികളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച് നേരായ മാർഗത്തിലൂടെയായിരുന്നു ഇത്തരം തീരുമാനം എടുക്കേണ്ടിയിരുന്നത്. അതിനു പകരം വളഞ്ഞ വഴിയിലൂടെയാണ് തീരുമാനം നടപ്പാക്കിയത്. സമൂഹത്തെ വിഭജിക്കാനും ഫെഡറൽ സംവിധാനത്തെ തകർക്കാനുമാണ് ഇതുവഴിവയ്ക്കുക. പാവപ്പെട്ടവരെ പാപ്പരാക്കുന്ന തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരേ പ്രതിപക്ഷം അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് യോജിക്കുന്ന മുന്നേറ്റമാണ് ഡൽഹിയിൽ ഉണ്ടായത്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച യോഗം ഇതിനു നിമിത്തമായെന്നേയുള്ളൂ. സംസ്ഥാനത്ത് എതിർപക്ഷത്ത് നിൽക്കുന്ന കക്ഷികൾവരെ യോഗത്തിൽ പങ്കെടുത്തു. ബിജെപിയെ തളയ്ക്കേണ്ടതിന്‍റെ ആവശ്യകതയാണ് എല്ലാവരും ഉൗന്നിപ്പറഞ്ഞത്. ഈ യോജിപ്പ് വരും നാളുകളിൽ കൂടുതൽ ശക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേന്ദ്രത്തിന്‍റെ ജോലി കാളക്കച്ചവടമാണോയെന്ന് മന്ത്രി ജി. സുധാകരൻ

കോട്ടയം: കേന്ദ്രസർക്കാരിന്‍റെ ജോലി കാളക്കച്ചവടമാണോയെന്ന് മന്ത്രി ജി. സുധാകരൻ. കേന്ദ്ര തീരുമാനം നടപ്പിലായാൽ രാജ്യത്ത് കലാപമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റംകൂടിയാണിത്. ജനദ്രോഹ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾ സർക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം അയ്മനത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.

കേന്ദ്രതീരുമാനം അംഗീകരിക്കില്ല: ഉമ്മൻചാണ്ടി

കോട്ടയം: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച കേന്ദ്ര തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ. ക്ഷീര വികസന വകുപ്പിന്‍റെ ചുമതല സംസ്ഥാനത്തിനാണ്. മുഖ്യമന്ത്രിമാരോട് ചോദിക്കാതെ പുറം വാതിലിലൂടെ നിയമം കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സർക്കാർ എടുക്കുന്ന തിരുമാനത്തിന് പ്രതിപക്ഷത്തിന്‍റെ പിന്തുണയുണ്ടാകുമെന്നും ഉമ്മൻചാണ്ടി വടവാതൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

കശാപ്പ് നിരോധനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കെ. രാജു

കോട്ടയം: കശാപ്പു നിരോധന ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി കെ. രാജു. ജനങ്ങളിൽ തികച്ചും രാഷ്‌ട്രീയ അജൻഡ അടിച്ചേൽപ്പിക്കാനെടുത്ത തീരുമാനമാണിത്.

രാജ്യത്തെ ക്ഷീരകർഷകരോട് കാണിച്ച വഞ്ചനാപരമായ ഉത്തരവ് പിൻവലിക്കാൻ തയാറായില്ലെങ്കിൽ വിഷയം മന്ത്രിസഭയിൽ ചർച്ചചെയ്ത് നിയമനടപടികൾ സ്വീകരിക്കും. കോട്ടയം വടവാതൂരിൽ നവീകരിച്ച മിൽമ ഡയറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കർഷകർ കാലിച്ചന്തകളിൽ കന്നുകാലികളെ വിൽക്കുന്നത് കശാപ്പിന് മാത്രമാണെന്നത് കേന്ദ്രസർക്കാരിന്‍റെ തെറ്റിദ്ധാരണയാണ്. സാന്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് പശുക്കളെ വിൽക്കുകയല്ലാതെ മറ്റ് മാർഗമില്ല. പുതിയ ഉത്തരവോടെ കിഴക്കൻ മേഖലകളിലെ കന്നുകാലിച്ച ന്തകൾക്കും പൂട്ടുവീഴും.

സംസ്ഥാനത്തിന്‍റെ അധികാരത്തിൽ കൈകടത്തുന്ന സമീപനത്തെ ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.