തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ അവർക്ക് യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കംപ്യൂട്ടർ സയൻസിന്റെയും കെമിസ്ട്രിയും കംപ്യൂട്ടർ സയൻസും പഠിച്ചിട്ടില്ലാത്തവർക്ക് ബയോടെക്നോളജിയുടെയും കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവർക്ക് ബയോളജിയുടെയും മാർക്ക് പരിഗണിക്കും. മാർക്ക് ഓണ്‍ലൈനായി ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം.
സിബിഎസ്ഇ, സിഐഎസ്സിഇ ബോർഡുകളിൽ നിന്നും യോഗ്യതാ പരീക്ഷ വിജയിക്കുന്ന വിദ്യാർഥികൾക്ക് ഓണ്‍ലൈൻ മാർക്ക് സമർപ്പണത്തിനുള്ള സൗകര്യം ജൂണ്‍ രണ്ടു മുതൽ എട്ടിന് വൈകുന്നേരം അഞ്ചുവരെ ലഭിക്കും.
മാർക്കിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമല്ലാത്ത പക്ഷം വിദ്യാർഥികൾ അവരവരുടെ ബോർഡ്, പാസായവർഷം, രജിസ്റ്റർ നന്പർ എന്നിവ രേഖപ്പെടുത്തുന്പോൾ ദൃശ്യമാകുന്ന പേജിൽ ബന്ധപ്പെട്ട വിഷയങ്ങൾക്ക് ലഭിച്ച മാർക്കുകൾ വെബ്സൈറ്റിൽ നിഷ്കർഷിക്കുന്നതുപോലെ രേഖപ്പെടുത്തി Finalise Mark Data എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് Confirm ചെയ്യേണ്ടതാണ്. അതിനുശേഷം Print Mark Data Sheet എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് Marks Data Sheet എന്ന പേജിന്റെ പ്രന്റൗട്ട് എടുക്കേണ്ടതാണ്. ഈ പ്രിന്റൗട്ടിൽ നിശ്ചിത സ്ഥലത്ത് വിദ്യാർഥി ഒപ്പിട്ട ശേഷം വിദ്യാർഥി സ്വയം സാക്ഷ്യപ്പെടുത്തിയ പ്ലസ് ടു/തത്തുല്യ പരീകഅഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ഉള്ളടക്കം ചെയ്ക് പ്രവേശന പരീക്ഷാ കമ്മീഷണരുടെ കാര്യാലയം , അഞ്ചാംനില , ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ്, ശാന്തി നഗർ, തിരുവനന്തപുരം -01 എന്ന വിലാസത്തിൽ ജൂണ്‍ ഒൻപതിനു വൈകുന്നേരം അഞ്ചിനു മുൻപ് നേരിട്ടോ, തപാൽമുഖാന്തിരമോ എത്തിക്കണം.
വെബ്സൈറ്റിൽ കാണിച്ചിട്ടുള്ള മാർക്കുകൾ മാർക്ക്ലിസ്റ്റിലുള്ളതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ Change ബട്ടണ്‍ ക്ലിക്ക് ചെയ്ത് ശരിരായ മാർക്ക് സമർപ്പിച്ച ശേഷം Finalise Mark Data ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
വെബ് പേജിൽ നിശ്ചിത വിഷങ്ങൾക്ക് കാണിച്ചിട്ടുള്ള മാർക്കും മാർക്ക് ലിസ്റ്റിലെ യഥാർഥ മാർക്കുകളും തമ്മിൽ വ്യത്യാസം ഇല്ലാത്ത വിദ്യാർഥികൾ മാർക്ക് ഡാറ്റാ ഷീറ്റും മാർക്ക് ലിസ്റ്റിന്റെ പകർപ്പും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അയക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് 0471 2339101, 2339102, 2339103, 2339104 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.