നിക്ഷേപ തട്ടിപ്പ്: പിഎസിഎൽ ഓഫീസിലേക്കു മാർച്ച് നടത്തി
Tuesday, May 23, 2017 11:39 AM IST
കോഴിക്കോട്: നിക്ഷേപകരെ കബളിപ്പിച്ച് തട്ടിയെടുത്ത കോടിക്കണക്കിന് രൂപ ഇടപാടുകാർക്ക് ഉടൻ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള പിഎസിഎൽ(പേൾസ് അഗ്രോടെക് കോർപറേഷൻ ലിമിറ്റഡ്) ഫീൽഡ് വർക്കേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കോഴിക്കോട് പി.എം.താജ് റോഡിലെ പിഎസിഎൽ കസ്റ്റമർ സർവീസ് സെന്‍ററിലേക്ക് മാർച്ച് നടത്തി. അസോസിയേഷന്‍റെ മലപ്പുറം യൂണിറ്റ് സംഘടിപ്പിച്ച മാർച്ചിൽ നിക്ഷേപകരും ഫീൽഡ് വർക്കേഴ്സും അടക്കം വൻ ജനാവലി പങ്കെടുത്തു.

നിക്ഷേപകരെ ചേർത്തവരിൽ കൂടുതലും വീട്ടമ്മമാരാണ്. അഞ്ചര വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്ന് മോഹിപ്പിച്ചാണ് കമ്പനി വ്യാപകമായി തട്ടിപ്പു നടത്തിയത്. വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിൽ പിഎസിഎലിന്‍റെ അക്കൗണ്ടുകൾ സുപ്രീംകോടതി ഇടപെട്ട് മരവിപ്പിച്ചു. കാലാവധി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനാൽ ഇടപാടുകാർ ഫീൽഡ് വർക്കർമാർക്കെതിരേപരാതിയുമായി രംഗത്തിറങ്ങിയിരുന്നു. ഈ തട്ടിപ്പു കമ്പനിക്കെതിരേ ഫീൽഡ് വർക്കർമാർ രൂപീകരിച്ച സംഘടനയിൽ ഇപ്പോൾ ഇടപാടുകാരും അംഗങ്ങളാണ്.


1996 ൽ ജയ്പൂരിൽ സ്ഥാപിതമായ പിഎസിഎൽ എന്ന റിയൽ എസ്റ്റേറ്റ് ബിസിനസ് കമ്പനി ഇന്ത്യയിലുടനീളം തട്ടിപ്പു നടത്തി 49,000 കോടി രൂപയാണ് സ്വരൂപിച്ചത്. കേരളത്തിൽ മാത്രം ഒരു ലക്ഷത്തോളം ഫീൽഡ് വർക്കർമാരുണ്ട്. ഇടപാടുകാരിൽനിന്ന് പണം സ്വീകരിച്ച് വിവിധ സ്ഥലങ്ങളിലെ കസ്റ്റമർ സർവീസ് സെന്‍ററുകളിൽ അടയ്ക്കുകയാണ് ഇവരുടെ ജോലി. കമ്പനി പൂട്ടിയതിനെതുടർന്ന് ഇടപാടുകാർ ഫീൽഡ് വർക്കർമാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കയാണ്.

കാലാവധി പൂർത്തിയായ ബോണ്ടുകൾ യഥാസമയം ഇടപാടുകാർ ബന്ധപ്പെട്ട ഓഫീസുകളിൽ എൽപ്പിച്ചെങ്കിലും ഓഫീസ് പൂട്ടി കമ്പനിയുടെ ജീവനക്കാർ മുങ്ങി. വാങ്ങിവച്ച ബോണ്ടുകൾ തിരിച്ചുനൽകണമെന്ന് ഇന്നലെ മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. തട്ടിപ്പിനെക്കുറിച്ച് മാധ്യമങ്ങൾ നേരത്തെ നിരന്തരം വാർത്തകൾ നൽകിയെങ്കിലും ആയിരക്കണക്കിന് സാധാരണക്കാർ കമ്പനിയുടെ വലയിൽ വീഴുകയായിരുന്നു.

കോഴിക്കോട്ട് നടത്തിയ മാർച്ച് ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് എം. രാജൻ ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.