ജേക്കബ് തോമസിന്‍റെ പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കി
ജേക്കബ് തോമസിന്‍റെ  പുസ്തക പ്രകാശന  ചടങ്ങ് റദ്ദാക്കി
Monday, May 22, 2017 12:30 PM IST
തിരുവനന്തപുരം: അവസാന നിമിഷം മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതിനെ തുടർന്ന് മുൻ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസിന്‍റെ ആത്മകഥയുടെ പ്രകാശനം റദ്ദാക്കി.

"സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’എന്ന ആത്മകഥാ പുസ്തകത്തിന്‍റെ പ്രകാശനം ഇന്നലെ വൈകുന്നേരം അഞ്ചിന് പ്രസ്ക്ലബ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, സർവീസിലിരിക്കെ ജേക്കബ് തോമസ് പുസ്തകം എഴുതിയത് സർക്കാരിന്‍റെ അനുമതി ഇല്ലാതെയാണെന്നു ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ജേക്കബ് തോമസിന്‍റെ നടപടി ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനമാണെന്നും കെ.സി. ജോസഫ് കത്തിൽ വിശദീകരിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയോടു ചില വിശദീകരണങ്ങളും കത്തിൽ അദ്ദേഹം ആരാഞ്ഞിരുന്നു. ഇവ പരിശോധിച്ച ശേഷമാണു മുഖ്യമന്ത്രി ചടങ്ങിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

നിയമ പ്രശ്നങ്ങളുള്ളതിനാലാണു ചടങ്ങിൽ പങ്കെടുക്കാത്തതെന്നു മുഖ്യമന്ത്രി തന്നെ പിന്നീട് പ്രതികരിച്ചു. ജേക്കബ് തോമസിന്‍റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ടു നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെ.സി. ജോസഫ് എംഎൽഎ കത്തു നൽകിയിരുന്നു. കത്ത് നിയമ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. നിയമ സെക്രട്ടറിയുടെ ഉപദേശം അനുസരിച്ചാണ് ചടങ്ങിൽ നിന്നു പിന്മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


സർവീസിലിരിക്കെ ജേക്കബ് തോമസിനു കേരള ഗവണ്‍മെന്‍റ് സർവെന്‍റ്സ് കോണ്‍ഡക്ട് റൂൾ പ്രകാരവും കേന്ദ്ര നിയമമായ ദ പോലീസ് ഫോഴ്സ് റിസ്ട്രിക്ഷൻ ഒഫ് റൈറ്റ്സ് ആക്ട് പ്രകാരവും പുസ്തക രചനയ്ക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതിയുണ്ടോ, സർവീസിലിരിക്കെ തനിക്ക് ലഭ്യമായ ഫയലും ഔദ്യോഗിക രേഖകളും ദുരുപയോഗം ചെയ്തു വ്യക്തി താത്പര്യം മുൻനിർത്തി പുസ്തക രൂപേണ പ്രസിദ്ധീകരിക്കുന്നതു സർക്കാർ അനുമതിയോടെ ആണോ, പുസ്തകത്തിന്‍റെ ഉള്ളടക്കം പരിശോധന വിധേയമാക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് കെ.സി. ജോസഫ് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആരാഞ്ഞിരുന്നത്.

മുഖ്യമന്ത്രി പിന്മാറിയതിനു തൊട്ടുപിന്നാലെ പുസ്തകം ഇനി പ്രകാശനം ചെയ്യില്ലെന്നും വിപണിയിലും ഓണ്‍ലൈനിലും പുസ്തകം ലഭ്യമാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, സിപിഐ നേതാവും മുൻ ഭക്ഷ്യമന്ത്രിയുമായ സി. ദിവാകരൻ എന്നിവർക്കെതിരേ നിരവധി പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.