വമ്പൻ സ്രാവുകളെ പരാമർശിച്ച്‌ ജേക്കബ് തോമസിന്‍റെ ആത്മകഥ
വമ്പൻ സ്രാവുകളെ പരാമർശിച്ച്‌ ജേക്കബ് തോമസിന്‍റെ ആത്മകഥ
Sunday, May 21, 2017 12:39 PM IST
തിരുവനന്തപുരം: രാഷ്‌ട്രീയത്തിലെ ഉന്നതർക്കെതിരേ ആഞ്ഞടിച്ച് ജേക്കബ് തോമസിന്‍റെ ആത്മകഥ. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആർ. ബാലകൃഷ്ണപിള്ള, സി. ദിവാകരൻ എന്നിവരെ പേരെടുത്ത് പറഞ്ഞ് ജേക്കബ് തോമസ് വിമർശിക്കുന്നുണ്ട്. മദനിയുടെ അറസ്റ്റു മുതൽ ബാർകോഴആരോപണവും പാറ്റൂർ കേസും വരെയുള്ള വിവാദങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാർകോഴ കേസിൽ ആരോപണവിധേയനായ മുൻ മന്ത്രി കെ. ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചവർ കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയെന്നാണ് ആരോപണം. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നും ആത്മകഥയിലുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായി കാണാൻ താൻ ആഗ്രഹിച്ചിരുന്നതായും ജേക്കബ് തോമസ് ആത്മകഥയിൽ പറയുന്നു. 31 വർഷത്തെ സർവീസ് ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളും സപ്ലൈകോ സിഎംഡിയായിരുന്ന കാലത്തെ സംഭവങ്ങളുമാണ് പുസ്തകത്തിൽ കൂടതലും വിവരിച്ചിരിക്കുന്നത്. ആത്മകഥയുടെ പ്രകാശനം ഇന്നു തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.