പട്ടയങ്ങൾ ഉപാധിരഹിതമാക്കും: റവന്യു സെക്രട്ടറി
Sunday, May 21, 2017 12:39 PM IST
കട്ടപ്പന: കട്ടപ്പനയിലെ പട്ടയമേളയിൽ വിതരണംചെയ്യാൻ തയാറാക്കിവച്ചിരുന്ന 2,100 പട്ടയങ്ങൾ വിതരണംചെയ്യാതെ മാറ്റിവച്ചതു പുതിയ ഫോമിൽ പട്ടയം നൽകുന്നതിനുവേണ്ടിയാണെന്നു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ അറിയിച്ചു.

നിലവിൽ 1964 റൂൾ അനുസരിച്ചു തയാറാക്കിയിരുന്ന പട്ടയങ്ങൾക്കു കൈമാറ്റ വ്യവസ്ഥ ബാധകമാകും. കൈമാറ്റത്തിനു നിബന്ധനകളില്ലാതെയാണു പുതിയ ഫോമിൽ പട്ടയം നൽകുന്നത്. 1964ലെ ചട്ടപ്രകാരം നൽകുന്ന ഭൂമി 25 വർഷത്തേക്കു കൈമാറ്റംചെയ്യാൻ പാടില്ലെന്ന വ്യവസ്ഥ 12 വർഷമായി കുറച്ചു. നിലവിലുള്ള വ്യവസ്ഥയനുസരിച്ചു ഭവനനിർമാണത്തിനു 15 സെന്‍റും കൃഷിക്ക് ഒരേക്കർവരെ ഭൂമിക്കുമാണു പട്ടയം നൽകാനാകുന്നത്. ഇതിനു ഭേദഗതിവരുത്തി കർഷകരുടെ കൈവശഭൂമിക്കു നാലേക്കർ വരെ പട്ടയം നൽകാനും കൈമാറ്റത്തിനുള്ള നിബന്ധന ഒഴിവാക്കാനുമാണു തീരുമാനം.


ഭൂരഹിതർക്കു ഭൂമി നൽകുന്ന കാര്യത്തിലാണ് 12 വർഷത്തേക്കു കൈമാറ്റം നിരോധിച്ചു നിബന്ധന വയ്ക്കുന്നത്. ഇതിനാലാണ് 1964 ചട്ടം അനുസരിച്ചു തയാറാക്കിയ പട്ടയങ്ങൾ വിതരണംചെയ്യാതെ മാറ്റിവച്ചതെന്നു പി.എച്ച്. കുര്യൻ ദീപികയോടു പറഞ്ഞു.
ഇടുക്കി ജില്ലയിൽ പട്ടയഭൂമിയുടെ ഈടിൻമേൽ വായ്പ അനുവദിക്കുന്നതിനും ഭൂമി ക്രയവിക്രയം ചെയ്യുന്നതിനും നിജസ്ഥിതി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ അനാവശ്യമാണെന്നും പി.എച്ച്. കുര്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.