ഇതാണു തീയാളുന്ന റോഡിലെ യഥാർഥ പ്രിൻസ്!
ഇതാണു തീയാളുന്ന റോഡിലെ യഥാർഥ പ്രിൻസ്!
Sunday, April 30, 2017 12:41 PM IST
കോട്ടയം: പകൽചൂട് 36 ഡിഗ്രിയിലേക്കു കടക്കുന്നു, വാഹനങ്ങളിൽ വരുന്നവർ പുറത്തേക്കു തലയിടാൻ പോലും മടിക്കുന്ന കൊടുംചൂട്, കാൽനടക്കാർ എത്രയും വേഗം തണൽ പിടിക്കാൻ ആഞ്ഞുനടക്കുന്നു, തെരുവിലൂടെ കൂട്ടംകൂടി അലഞ്ഞിരുന്ന നായക്കൂട്ടങ്ങൾ പോലും പകൽ ചൂടു സഹിക്കാനാവാതെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു... എന്നാൽ, തലയ്ക്കു മുകളിൽ വെയിലിന്‍റെ തീയും കാൽച്ചുവട്ടിൽ ടാർ പഴുത്ത തീച്ചൂളയും ആളുന്പോഴും അതൊന്നും മൈൻഡ് ചെയ്യാതെ കോട്ടയം നഗരത്തിൽ ഒരാൾ തന്‍റെ ജോലിത്തിരക്കിലാണ്.

ചുട്ടുപഴുത്ത ടാർ റോഡിൽ കരിംവെയിൽ തിളയ്ക്കുന്പോഴും വാഹനങ്ങളുടെ ചൂടും പുകയും ഉയരുന്പോഴും വാഹനങ്ങൾ നിയന്ത്രിക്കുന്നതിന്‍റെയും കടത്തിവിടുന്നതിന്‍റെയും തിരക്കിലായിരിക്കും ഈ പോലീസ് ഒാഫീസർ. ഇതു പ്രിൻസ് തോമസ്, കോട്ടയം നഗരത്തിലെ തിരക്കേറിയ പുളിമൂട് ജംഗ്ഷനിലൂടെ കടന്നുപോകുന്നവർ ഒരു നിമിഷം ഈ പോലീസ് ഉദ്യോഗസ്ഥനെ നോക്കാതെ പോവില്ല, കത്തിക്കാളുന്ന വെയിലിലും അത്രയ്ക്ക് ആത്മാർഥതയോടെയാണു ഗ്രേഡ് എഎസ്ഐ ആയ പ്രിൻസിന്‍റെ ട്രാഫിക് ഡ്യൂട്ടി.

പകലത്തെ കൊടുംചൂടിൽ, ഡ്യൂട്ടിയിൽ വിട്ടുവീഴ്ച ചെയ്യാത്തവർ പോലും ചിലപ്പോൾ ചുറ്റും തണൽ തിരഞ്ഞേക്കാം, അവിടെയാണ് പ്രിൻസ് വ്യത്യസ്തനാകുന്നത്. ഏതു പ്രതിസന്ധിയിലും തന്‍റെ ജോലിയിൽ അല്പം പോലും വിട്ടുവീഴ്ചയില്ലാത്തതാണു പ്രിൻസിനെ റോഡിൽ ശരിക്കും പ്രിൻസ് ആക്കി മാറ്റുന്നത്. പ്രിൻസിന്‍റെ ആത്മാർഥമായ ജോലി കണ്ടു ചിലരൊക്കെ ചിത്രം പകർത്തി സോഷ്യൽ മീഡിയയിലും ഇട്ടിരുന്നു.


ജോലിയിലെ മികവിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ജില്ലാ പോലീസ് ചീഫ് പ്രത്യേക അവാർഡ് നൽകി പ്രിൻസിനെ ആദരിച്ചിരുന്നു. പോലീസ് ഡിപ്പാർട്ട്മെന്‍റിൽനിന്നു നൽകി വരുന്ന കുപ്പിവെള്ളമാണ് ഡ്യൂട്ടിക്കിടയിൽ പ്രിൻസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ആശ്വാസം. ചൂടു കുറയ്ക്കാൻ രണ്ടു നേരമുള്ള കുളിയും നിർബന്ധം.

കനത്ത വെയിൽ ശരീരം പൊള്ളിക്കുമെന്ന് അറിയാമെങ്കിലും ട്രാഫിക് ഡ്യൂട്ടിയിൽ വിട്ടുവീഴ്ചയ്ക്കു പ്രിൻസിനെ കിട്ടില്ല. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പ്രിൻസ് കഴിഞ്ഞ നാലു വർഷമായി ട്രാഫിക് ഡ്യൂട്ടിയിലാണ്. ആർപ്പൂക്കര വില്ലൂന്നി മാതാ കവലയിലാണു താമസം. ഭാര്യ സോളി ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. അലൻ, ഐറിൻ എന്നിവർ മക്കളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.