കൈയേറ്റം ഒഴിപ്പിക്കൽ: വിവിധ വിഭാഗങ്ങളുമായി മേയ് ഏഴിനു ചർച്ച
Saturday, April 29, 2017 12:41 PM IST
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കൈയേറ്റം ഒഴിപ്പിക്കലും പട്ടയ വിതരണവും ചർച്ച ചെയ്യാനായി മേയ് ഏഴിനു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചർച്ച നടത്തും. വിവിധ സമുദായ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, രാഷ്‌ട്രീയ കക്ഷി നേതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് ഒരു ദിവസം നീളുന്ന ചർച്ച.

രാവിലെ 11നു തുടങ്ങുന്ന ചർച്ച വൈകുന്നേരം വരെ നീളും. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സൗകര്യം പരിഗണിച്ചാണു ഞായറാഴ്ച ദിവസം ചർച്ചയ്ക്കായി തെരഞ്ഞെടുത്തത്. ഇടുക്കി ജില്ലയുടെ പ്രതിനിധി എന്ന നിലയിൽ മന്ത്രി എം.എം. മണിയും യോഗത്തിൽ പങ്കെടുക്കും. സ്ത്രീകൾക്കെതിരേ മോശമായ ഭാഷയിൽ സംസാരിച്ച മന്ത്രി മണിയെ പ്രതിപക്ഷം ബഹിഷ്കരിക്കുന്ന സാഹചര്യത്തിൽ അന്നത്തെ ചർച്ചയിൽ പ്രതിപക്ഷവും മറ്റു രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുമോ എന്നതു പ്രതിപക്ഷ നേതാക്കൾ പിന്നീടു വ്യക്തമാക്കും.

രാവിലെ 11ന് പരിസ്ഥിതി പ്രവർത്തകരുടെ യോഗത്തോടെയാണു തുടക്കം. 12നു മാധ്യമ പ്രതിനിധികളുടെ യോഗം നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനാണു സമുദായ നേതാക്കളുടെയും മതമേലധ്യക്ഷൻമാരുടെയും യോഗം. രാഷ്‌ട്രീയ നേതാക്കളുടെ യോഗം അഞ്ചിനു നടക്കും.

ഇടുക്കി ജില്ലയിലെ വിവിധ സമുദായങ്ങളിൽനിന്നുള്ള പ്രമുഖ നേതാക്കളെ യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. നിയമസഭയിൽ പ്രാതിനിധ്യമുള്ള കക്ഷികളെയാകും പാർട്ടി പ്രതിനിധികളുടെ യോഗത്തിലേക്കു വിളിക്കുക. യോഗത്തിൽ മുഖ്യമന്ത്രിക്കും മണിക്കും പുറമേ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, പട്ടിക ജാതി ക്ഷേമ മന്ത്രി എ.കെ.ബാലൻ, വനം മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.


ഏഴിനു ചേരുന്ന യോഗത്തിനു മുൻപ് ഇടുക്കിയിലെ കൈയേറ്റങ്ങളുടെ പട്ടിക തയാറാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യു വകുപ്പിനു നിർദേശം നൽകി. ഇതിന്‍റെ ഭാഗമായി കൈയേറ്റങ്ങളുടെ പ്രാഥമിക പട്ടിക ഇടുക്കി ജില്ലാ ഭരണകൂടം റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനു രണ്ടു ദിവസം മുൻപു കൈമാറിയിരുന്നു. ഇതിൽ ഉൾപ്പെട്ട വൻകിട കൈയേറ്റങ്ങൾക്കെതിരേയാകും ആദ്യ നടപടി. എന്നാൽ, പത്തു സെന്‍റിൽ താഴെ ഭൂമി മാത്രം കൈയേറിയവർക്കെതിരേ നടപടിയുണ്ടാകില്ല.

കാഞ്ഞങ്ങാട്ട് മേയ് 13നും കുമളിയിൽ 21നും പട്ടയമേള

തിരുവനന്തപുരം: സർക്കാരിന്‍റെ ഒന്നാം വാർഷികത്തിനു മുന്നോടിയായി ജില്ലകൾ തോറും നടത്തുന്ന പട്ടയമേളകളിൽ ആദ്യത്തേത് മേയ് 13ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടും രണ്ടാമത്തേത് മേയ് 21ന് ഇടുക്കി ജില്ലയിലെ കുമളിയിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ജില്ലകളിലെ മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുക്കും.

മറ്റു ജില്ലകളിലെ തീയതികൾ പിന്നീട് അറിയിക്കുമെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലകളിലെ അർഹരായ ഭൂരഹിതർക്കു ചട്ടങ്ങൾ പാലിച്ചു ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പട്ടയ മേളകൾക്കു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ സഹകരണം റവന്യൂ മന്ത്രി അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.