നിരാഹാര സമരക്കാരുടെ ആരോഗ്യം മോശമായി; ആശുപത്രിയിലേക്ക് നീക്കാനുള്ള ശ്രമം വിജയിച്ചില്ല
Friday, April 28, 2017 2:48 PM IST
മൂന്നാർ: പൊന്പിള ഒരുമൈ സമരവേദിയിൽ നിരാഹാരം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യസ്ഥിതി മോശമായതിനെതുടർന്ന് ആശുപത്രിയിലേക്ക് നീക്കാനുള്ള പോലീസ് ശ്രമം വിജയിച്ചില്ല.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോർട്ടു നൽകിയത്. ഇതോടെയാണ് പോലീസ് ഇവരെ ആശുപത്രിയിലേക്ക് നീക്കാൻ ശ്രമം നടത്തിയത്.

സമരപ്പന്തലിൽതന്നെ തുടരുമെന്ന് ഗോമതി ശക്തമായ തീരുമാനം എടുത്തതോടെ പോലീസ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഗോമതി അഗസ്റ്റിൻ, കൗസല്യ തങ്കമണി, രാജേശ്വരി എന്നിവരാണ് നിരാഹാരം നടത്തി വന്നിരുന്നത്.


സമരം നടത്തിവന്നിരുന്ന ആം ആദ്മി പാർട്ടി നേതാവ് സി.ആർ.നീലകണ്ഠനെ അവശതയെതുടർന്ന് ആശുപത്രിയിലേക്കു മാറ്റിയതോടെ നിരാഹാരസമരം അവസാനിപ്പിച്ചു.
ആം ആദ്മി പാർട്ടി സമരത്തെ പിന്തുണച്ചാൽ മതിയെന്നും നിരാഹാരം വേണ്ടെന്നും പൊന്പിള ഒരുമൈ നിലപാടെടുത്തത് ചെറിയ തോതിലുള്ള സംഘർഷത്തിനും ഇടയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.