എം.എം. മണിയുടെ സുരക്ഷയ്ക്കു വനിതാ പോലീസ് സംഘം
എം.എം. മണിയുടെ സുരക്ഷയ്ക്കു വനിതാ പോലീസ് സംഘം
Thursday, April 27, 2017 2:15 PM IST
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ സമരവും പ്രതിഷേധവും നേരിടുന്ന വൈദ്യുതി മന്ത്രി എം.എം. മണിക്കു സുരക്ഷയൊരുക്കി വനിതാ പോലീസ്. മണിക്കു നേരെ പൊതുപരിപാടികളിലും വഴിയിലും വനിതാ പ്രവർത്തകരുടെയും സംഘടനകളുടെയും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് മണിയുടെ സുരക്ഷയ്ക്കായി വനിതാ പോലീസ് സംഘത്തെ കൂടി നിയോഗിച്ചിരിക്കുന്നത്.

എസ്കോർട്ടിനും പൈലറ്റിനും പുറമേയാണ് വനിതാ പോലീസ് സംഘത്തെ കൂടി നിയോഗിച്ചിരിക്കുന്നത്. മന്ത്രി മണി പോകുന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ വാഹനത്തോടൊപ്പം വനിതാ പോലീസ് സംഘവും ഉണ്ടാകും. പോലീസ് കണ്‍ട്രോൾ റൂമിന്‍റെ കാമറ സംവിധാനമുള്ള വാഹനവും വനിതാ പോലീസ് സംഘത്തിന് ആഭ്യന്തരവകുപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ മന്ത്രി കഴിഞ്ഞ ദിവസം പോയ എല്ലാ സ്ഥലങ്ങളിലും വനിതാ പോലീസുകാരും അകമ്പടി സേവിച്ചിരുന്നു.


സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ എസ്കോർട്ടും പൈലറ്റും ലഭിക്കുന്ന ഏക മന്ത്രി എം.എം. മണിയാണ്. കഴിഞ്ഞ ദിവസം മന്ത്രി മണിയുടെ ഔദ്യോഗിക വസതിക്കു സമീപം അദ്ദേഹത്തിന്‍റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസിലെ രണ്ട് വനിതാ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യം വിളികളോടെ ചാടി വീണിരുന്നു.

എം. സുരേഷ്ബാബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.