കേരളത്തിനായി ഐക്യം; മലയാളത്തിനായി വാശി
കേരളത്തിനായി ഐക്യം; മലയാളത്തിനായി വാശി
Thursday, April 27, 2017 1:39 PM IST
നിയമസഭാവലോകനം / സാബു ജോണ്‍

തിരുവനന്തപുരം: അറുപതാണ്ടു മുമ്പ് ഒന്നാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിനു വേദിയായ സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ പതിനഞ്ചാം നിയമസഭയിലെ അംഗങ്ങൾ എത്തി. പതിനഞ്ചാം സഭയുടെ അഞ്ചാം സമ്മേളനത്തിന്‍റെ മൂന്നാം ദിനം പഴമക്കാർക്കും പുതുമുഖങ്ങൾക്കും അവിസ്മരണീയമായ അനുഭവമായി.

ചോദ്യോത്തരവേളയോടെ പതിവു പോലെയായിരുന്നു തുടക്കം. പിന്നാലെ അറുപതാം വാർഷിക സമ്മേളനം. അതിനു ശേഷം മലയാള ഭാഷ നിർബന്ധമാക്കുന്ന ബിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്കു വിട്ടു സഭ പിരിഞ്ഞു.

ശീതീകരിക്കാത്ത ഹാളിലെ കൊടുംചൂട് അംഗങ്ങളുടെ ആവേശം കെടുത്തിയില്ല. ചരിത്രത്തിന്‍റെ ഭാഗമാകുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദമായിരുന്നു മുന്നിൽനിന്നത്. എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭപാതയിൽ നിൽക്കുന്ന പ്രതിപക്ഷം ചരിത്ര മുഹൂർത്തത്തിനായി പ്രതിഷേധം മാറ്റിവച്ചു നടപടികളുമായി സഹകരിച്ചു.

ആറു പതിറ്റാണ്ടിനിടെ നിയമനിർമാണത്തിലൂടെ കേരളം കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എണ്ണിപ്പറഞ്ഞു. രാജ്യത്തെ തന്നെ ആദ്യ നിയമനിർമാണ സഭയായ തിരുവിതാംകൂറിലെ നിയമനിർമാണ സഭയിൽ തുടങ്ങിയ നിയമനിർമാണ സഭകളുടെ വികാസ പരിണാമങ്ങളുടെ ചരിത്രം വരച്ചു കാട്ടിയ സ്പീക്കർ കേരളീയ ജീവിതം തന്നെ മാറ്റിമറിച്ച നിയമനിർമാണങ്ങളുടെ നീണ്ട നിരയും അവതരിപ്പിച്ചു. പ്രതീക്ഷകൾക്കൊപ്പം ഉയരാൻ പറ്റാതെപോയ മേഖലകളും സ്പീക്കർ എടുത്തു പറഞ്ഞു.

വികസന കാര്യത്തിൽ ഒരുമിച്ചു നിൽക്കണമെന്ന ആശയം മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു വച്ചു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ സഹകരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തു. കാലത്തിനനുസരിച്ചു മാറാൻ രാഷ്‌ട്രീയ പാർട്ടികൾ തയാറാകണമെന്നും രമേശ് പറഞ്ഞു.

രാഷ്‌ട്രീയ ചർച്ചകൾക്കപ്പുറം നിയമനിർമാണത്തിനു പ്രാധാന്യം നൽകണമെന്നു സഭയിലെ ഏറ്റവും മുതിർന്ന അംഗമായ കെ.എം. മാണി പറഞ്ഞു. പഴയ നിയമസഭയിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള മാണി പഴയ കാല അനുഭവങ്ങളും ഓർമിച്ചെടുത്തു. 1970 ൽ ആദ്യമായി നിയമസഭയിലെത്തിയ തനിക്ക് ധാരാളം അനുഭവങ്ങൾ സമ്മാനിച്ച സ്ഥലമാണ് പഴയ നിയമസഭാ ഹാൾ എന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്മരിച്ചു. വർഷത്തിൽ ഒരിക്കലെങ്കിലും ഈ ഹാളിൽ നിയമസഭ സമ്മേളിക്കണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

മലയാളിയുടെ ജീവിതത്തെ ഹൃദയപക്ഷത്തു പ്രതിഷ്ഠിച്ച പാരമ്പര്യമുള്ള സഭയാണ് കേരളത്തലേതെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ പല തലത്തിലും മികവു സ്വന്തമാക്കാൻ കേരളത്തിനു കഴിഞ്ഞത്. എന്നാൽ, നിലവാരത്തിലും ഇടപെടലുകളിലും നിയമസഭ നിലവാരത്തകർച്ച നേരിടുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും വി.എസ്. പറഞ്ഞു.

അറുപതു വർഷം മുമ്പ് നിയമസഭ സമ്മേളിച്ചപ്പോൾ മുസ്‌ലിംലീഗ് കക്ഷിനേതാവായി തന്‍റെ പിതാവ് ആദ്യപ്രസംഗം നടത്തിയ അതേ സീറ്റിൽ നിന്നു ലീഗിന്‍റെ കക്ഷിനേതാവായി താൻ ആദ്യ പ്രസംഗം നടത്തിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് ഡോ. എം.കെ. മുനീർ പ്രസംഗം തുടങ്ങിയത്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിൽ മന്ത്രിമാരായിരുന്ന സ്വതന്ത്ര അംഗങ്ങളായ വി.ആർ. കൃഷ്ണയ്യർ, ഡോ. എ.ആർ. മേനോൻ, പ്രഫ. ജോസഫ് മുണ്ടശേരി എന്നിവരെ തെരഞ്ഞെടുപ്പിൽ പിന്തുണച്ച മുസ്‌ലിം ലീഗ് അന്നു മുതലേ പിന്തുടർന്നു വന്ന മതനിരപേക്ഷ നിലപാടും മുനീർ എടുത്തുപറഞ്ഞു.


മാറ്റം ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണമെന്ന് ഒ. രാജഗോപാൽ ആവശ്യപ്പെട്ടു. രാഷ്‌ട്രപിതാവിനെ കൊന്നതു തന്‍റെ പാർട്ടിക്കാരാണെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിൽ പ്രതിഷേധം അറിയിച്ച രാജഗോപാൽ ഇക്കാര്യം രേഖയിൽ നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രി ഇ. ചന്ദ്രശേഖരൻ, സി.കെ. നാണു, എ.കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ, പി.സി. ജോർജ്, എൻ. വിജയൻ പിള്ള തുടങ്ങിയവരും പ്രസംഗിച്ചു.

മലയാളം ഭാഷ സ്കൂളുകളിൽ നിർബന്ധമാക്കുന്ന ബില്ലിലേക്കു കടന്നതോടെ മലയാളത്തെ കൂടുതൽ സ്നേഹിക്കുന്നതാരെന്ന മത്സരമായി. ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന വാദം ഉയർത്തി കെ.എം. മാണി, എം. ഉമ്മർ, എൻ. ഷംസുദ്ദീൻ എന്നിവർ രംഗത്തെത്തി. സ്പീക്കറുടെ റൂളിംഗിലൂടെ തടസവാദം മറികടന്നു ബില്ലിന്‍റെ ചർച്ചയിലേക്കു കടന്നതോടെ പരസ്പരം കുത്തിനോവിക്കുന്ന പരാമർശങ്ങൾ ഇരുപക്ഷത്തു നിന്നും ഉയർന്നു തുടങ്ങി.

മലയാളം ക്ലാസിക്കൽ ഭാഷയായി മാറിയെങ്കിലും ക്ലാസിൽ പഠിപ്പിക്കുന്ന ഭാഷയാകുന്നില്ലെന്നായിരുന്നു വി.ടി. ബൽറാമിന്‍റെ നിരീക്ഷണം. മണിപ്രവാളം മുതൽ മണിവെപ്രാളം വരെ ചർച്ചയാകുന്ന കാലമാണിതെന്നു പറഞ്ഞ ബൽറാം, നാടൻ ഭാഷയിലേക്കും കടന്നു. നാട്ടുഭാഷയിൽ സ്നേഹമുണ്ട്, കരുതലുണ്ട്. എന്നാൽ ഇന്നു നാടൻഭാഷ ധാർഷ്ട്യത്തിന്‍റെയും സ്ത്രീവിരുദ്ധതയുടെയും അടയാളമായി മാറുകയാണെന്നു ബൽറാം പറഞ്ഞു.

മലയാളം നിർബന്ധമാക്കുക എന്ന പ്രയോഗത്തിൽ ഡോ. എൻ. ജയരാജിനു പ്രതിഷേധമുണ്ട്. സ്വന്തം അമ്മയെ നിർബന്ധിച്ച് അമ്മയെന്നു വിളിപ്പിക്കേണ്ടുണ്ടോ എന്നാണു ജയരാജിന്‍റെ സംശയം. നിർബന്ധിത ഭാഷ എന്നതിനു പകരം പ്രധാന ഭാഷ എന്നു പറയണമെന്നാണു ജയരാജിന്‍റെ നിർദേശം. ബില്ലിനെ എതിർക്കുന്നത് സിബിഎസ്ഇ, ഐസിഎസ്‌സി സ്കൂളുകളുടെ ദല്ലാളുമാരാണെന്നായിരുന്നു ജോണ്‍ ഫെർണാണ്ടസിന്‍റെ പക്ഷം.
മലയാള ഭാഷയ്ക്കു വേണ്ടി പ്രവർത്തിച്ചതിന്‍റെ കുത്തക ഇടതുപക്ഷം അങ്ങനെ കൊണ്ടു പോകേണ്ടെന്നായി കെ.സി. ജോസഫ്. മലയാളത്തിനു ക്ലാസിക്കൽ പദവി ലഭിച്ചതും മലയാള സർവകലാശാല സ്ഥാപിച്ചതും യുഡിഎഫിന്‍റെ കാലത്താണെന്നു മറക്കേണ്ട. മലയാള ഭാഷാ വ്യാപന ബിൽ നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചു കൊടുത്തത് ഇന്നും രാഷ്‌ട്രപതിയുടെ പരിഗണനയിലിരിക്കുകയാണെന്നു മറക്കേണ്ടെന്നും ജോസഫ് പറഞ്ഞു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ബില്ലിനും ഇതേ ഗതി വരുമോ എന്ന ആശങ്കയാണ് ജോസഫ് പ്രകടിപ്പിച്ചത്.
ഏതായാലും മലയാളം നിർബന്ധമാക്കുന്നത് ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുമോ എന്ന ആശങ്ക സഭയിൽ പ്രകടമായി. കന്നഡ ഭാഷക്കാർ അധിവസിക്കുന്ന പ്രദേശങ്ങളിലുള്ള കന്നഡ ന്യൂനപക്ഷം മലയാളം പഠിക്കാൻ തയാറല്ലെന്ന് എൻ.എ. നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.