തൃശൂർ: കേരള സംഗീത നാടക അക്കാദമി 2016 ലെ വിവിധ അവാർഡുകളും ഫെലോഷിപ്പും പ്രഖ്യാപിച്ചു. സംഗീതം, നൃത്തം, നാടോടി ഗോത്രകലകൾ, വാദ്യകലകൾ തുടങ്ങിയ മേഖലകൾക്കു നല്കിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരങ്ങൾ നല്കുന്നതെന്നു ലളിതകല അക്കാദമി ചെയർപേഴ്സണ് കെ.പി.എ.സി ലളിത പറഞ്ഞു.
പ്രഫ. ജി. കുമാരവർമ (നാടകം), പ്രഫ. പി.ആർ. കുമാര കേരളവർമ (കർണാടക സംഗീതം), നിർമല പണിക്കർ (മോഹിനിയാട്ടം) എന്നിവർക്കാണ് അക്കാദമിയുടെ ഫെലോഷിപ്പ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
സംഗീത നാടക അക്കാദമി നൽകുന്ന അവാർഡുകൾക്ക് ഈ വർഷം 17 പേർ അർഹരായി. 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണിത്. പുരസ്കാരത്തിന് അർഹരായവർ: കോട്ടയ്ക്കൽ ചന്ദ്രശേഖര വാര്യർ (കഥകളി - വേഷം), കോട്ടയ്ക്കൽ മധു (കഥകളി - സംഗീതം), കോട്ടയ്ക്കൽ രവി (മദ്ദളം), കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), വി.വി. രവി (ഉപകരണസംഗീതം - വയലിൻ), ആർ. വൈദ്യനാഥൻ (ഉപകരണസംഗീതം - മൃദംഗം), അടൂർ പി. സുദർശനൻ (കർണാടക സംഗീതം), ഞെരളത്ത് ഹരിഗോവിന്ദൻ (സോപാന സംഗീതം), കലാമണ്ഡലം ഹൈമാവതി (മോഹിനിയാട്ടം), സൂരജ് സത്യൻ (കഥാപ്രസംഗം), കുറ്റൂർ പ്രസന്നകുമാർ (പടയണി), മണ്ണൂർ ചന്ദ്രൻ (പൊറാട്ടു നാടകം), കീഴില്ലം ഉണ്ണികൃഷ്ണൻ (മുടിയേറ്റ്), കോഴിക്കോട് ശാരദ (നാടകം - നടി), എ. ശാന്തകുമാർ (നാടകം - രചന, സംവിധാനം), സി.കെ. ശശി (നാടകം - രചന), ചെങ്ങന്നൂർ ശ്രീകുമാർ (ലളിത സംഗീതം).
അക്കാദമി നല്കിവരുന്ന എൻഡോവ്മെന്റ് അവാർഡിനു രണ്ടു പേർ അർഹരായി. അരുണ്ലാൽ (നാടകം), പ്രസീദ ചാലക്കുടി (നാടൻകല) എന്നിവർക്കാണു പുരസ്കാരം. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണിത്.
വിവിധ കലാമേഖലകൾക്കു നല്കിയ സംഭാവനകൾ പരിഗണിച്ച് അക്കാദമി 16 പേർക്കു ഗുരുപൂജ നൽകി ആദരിക്കും. കെ.എസ്. നാരായണസ്വാമി (കർണാടക സംഗീതം), ലെസ്ലി പീറ്റർ (ഉപകരണ സംഗീതം), തുപ്പേട്ടൻ എം. സുബ്രഹ്മണ്യൻ നമ്പൂതിരി (നാടകം), കലാനിലയം പീറ്റർ (നാടകം), ടെഡി ലോപ്പസ് (നാടകം), വട്ടപ്പറന്പിൽ പീതാംബരൻ (നാടകം), കെ.എൻ. അമൃതം ഗോപിനാഥ് (നൃത്തം), പി.ജി. ജനാർദനൻ (നൃത്തം), എ.പി. ബാബു (മേക്കപ്പ്), പറയിൽ മോഹനൻ (കഥാപ്രസംഗം), എസ്.വി. പീർ മുഹമ്മദ് (മാപ്പിളപ്പാട്ട്), പി. കണ്ണൻ (പുലതെയ്യം മാരിയാട്ടം), ലീന ആന്റണി (നാടകം), കെ.പി.എ.സി. ലീല (നാടകം), എ.ആർ. രതീശൻ (നാടകം), നാടകയോഗം രഘു (നാടകം) എന്നിവരാണ് ഗുരുപൂജയ്ക്ക് അർഹരായവർ.
പത്രസമ്മേളനത്തിൽ എൻ. രാധാകൃഷ്ണൻ നായർ, ്റ് സേവ്യർ പുൽപ്പാട്ട് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.