രാജിവയ്ക്കുംവരെ പിന്തിരിയില്ലെന്നു പൊന്പിള ഒരുമൈ
Wednesday, April 26, 2017 2:11 PM IST
മൂന്നാർ: സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി എം.എം. മണിക്കെതിരേ പാർട്ടിതലത്തിൽ അച്ചടക്കു നടപടിയുണ്ടായെങ്കിലും സമരത്തിൽനിന്നു പിന്തിരിയില്ലെന്നു പൊന്പിള ഒരുമൈ നേതാക്കൾ. മണിക്കെതിരെ പരസ്യശാസന എന്ന പാർട്ടിതലത്തിലെ കുറഞ്ഞ ശിക്ഷ പോരെന്നാണു സമരക്കാരുടെ ആവശ്യം. മണി രാജിവച്ച് മാപ്പ് പറയണമെന്നു സമരനേതാവ് ഗോമതി അഗസ്റ്റിൻ ആവശ്യപ്പെട്ടു.

മണി കുറ്റക്കാരനാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തെറ്റുകാരനാണെന്നു തെളിയിക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിക്ക് എങ്ങനെയാണ് ആ സ്ഥാനത്ത് തുടരാനാവുക. സമരത്തിനു ജനപിന്തുണയില്ലെന്ന പരാമർശത്തോട്, സ്ത്രീകൾക്കെതിരായ പരാമർശം എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കു മാത്രമാണു ബോധ്യപ്പെടാത്തതെന്നും സമരക്കാർ പറഞ്ഞു. മൂന്നു സ്ത്രീകൾ മാത്രമാണു നിരാഹാര സമരം നടത്തുന്നതെങ്കിലും അതിന്‍റെ പ്രത്യാഘാതം കമ്യൂണിസ്റ്റുകാർ കണക്കിലെടുക്കേണ്ടെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.