എസ്ബിഐ: വായ്പാ തോത് പരിശോധിക്കുമെന്നു ധനമന്ത്രി
എസ്ബിഐ: വായ്പാ തോത് പരിശോധിക്കുമെന്നു ധനമന്ത്രി
Wednesday, April 26, 2017 1:30 PM IST
തിരുവനന്തപുരം: കേരളത്തില ജനങ്ങൾക്ക് എസ്ബിഐ നൽകുന്ന വായ്പകളുടെ തോത് പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പാ വിതരണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കുറവ് വരുന്നുണ്ടോ എന്ന് പരിശോധിക്കും. അങ്ങനെ സംഭവിച്ചാൽ സംസ്ഥാന തല ബാങ്കേഴ്സ് സമിതിയിൽ ഇക്കാര്യം ഉന്നയിക്കും.

എസ്ബിടി, എസ്ബിഐ ലയനത്തോടെ ജനങ്ങൾക്ക് ബാങ്കിലുണ്ടായിരുന്ന വിശ്വാസ്യതയിൽ ഇടിവ് വന്നിട്ടുണ്ട്. അനാവശ്യമായ സർവീസ് ചാർജുകളും പിഴകളുമാണ് ബാങ്ക് ഈടാക്കുന്നത്. ഇതു തെറ്റായ നടപടിയാണ്. മിനിമം ബാലൻസ് ഇല്ലെങ്കിൽ പോലും വൻ തുകയാണ് ഈടാക്കുന്നത്. ഇത് ജനങ്ങളിൽ അവമതിപ്പ് ഉളവാക്കി. ജനങ്ങൾ സമ്പാദിക്കുന്നതിൽ നിന്ന് പിഴയീടാക്കുന്നതിനു ന്യായീകരണമില്ല. ഈ സാഹചര്യത്തിൽ സഹകരണ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിന്‍റെ സ്വന്തം ബാങ്ക് യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഇരു ബാങ്കുകളുടെയും ലയനത്തോടെ മൂവായിരത്തോളം ദിവസവേതനക്കാരുടെ വരുമാനം വെട്ടിക്കുറച്ചു. ഇവരുടെ തൊഴിൽ സംരക്ഷണത്തിന് വേണ്ടി സർക്കാർ ഇടപെടൽ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.