കൈക്കൂലി: റവന്യു ഉദ്യോഗസ്ഥർക്ക് മൂന്നു വർഷം കഠിനതടവ്
Saturday, April 22, 2017 1:04 PM IST
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ റവന്യൂ വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരെ വിജിലൻസ് കോടതി മൂന്നു വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. മാന്നാംകണ്ടം മുൻ വില്ലേജ് ഓഫീസർ ആർ. രാജേഷ്, മുൻ വില്ലേജ് അസിസ്റ്റന്‍റ് എൻ.കെ. അനിരുദ്ധൻ, ഇടുക്കി ജില്ലാ കളക‌്ടറേറ്റിലെ മുൻ എൽഡി ക്ലാർക്ക് ജോസി ജോസഫ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഇടുക്കി തൊട്ടിയാർ ഹൈഡ്രോ ഇലക്‌ട്രിക് പ്രോജക‌്ടിനുവേണ്ടി സ്ഥലമെടുത്തതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

കുറ്റകരമായ ഗൂഢാലോചന, കൈക്കൂലിവാങ്ങൽ എന്നിവയ്ക്ക് ഒരു വർഷം വീതം കഠിനതടവും 50,000 രൂപ പിഴയും ക്രിമിനൽ മിസ് കോണ്ടാ‌ക്‌ടിന് ഒരു വർഷം കഠിനതടവും 50,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.


ഒന്നു മുതൽ മൂന്നുവരെ പ്രതികൾ ഗൂഢാലോചന നടത്തി അനധികൃതമായി പണം നേടണമെന്ന ഉദ്ദേശത്തോടെ തൊട്ടിയാർ ഹൈഡ്രോ ഇലക്‌ട്രിക് പ്രോജക്‌ടിനു വേണ്ടി സ്ഥലമെടുത്തതിന് നഷ്ടപരിഹാരം കിട്ടിയവരിൽ നിന്നു കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.