ജലദൗർലഭ്യം ട്രെയിൻ സർവീസുകളെ ബാധിക്കുന്നെന്നു റെയിൽവേ
ജലദൗർലഭ്യം ട്രെയിൻ സർവീസുകളെ ബാധിക്കുന്നെന്നു റെയിൽവേ
Friday, April 21, 2017 12:44 PM IST
തിരുവനന്തപുരം: വേനൽ കടുത്തതോടെ ജലക്ഷാമം നേരിടുന്ന സംസ്ഥാനത്ത് ട്രെയിൻ സർവീസുകളും പ്രതിസന്ധിയിൽ. തിരുവനന്തപുരം ഡിവിഷനു കീഴിലാണ് പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ദിവസേന 50,000 യാത്രക്കാർ വന്നുപോകുന്ന തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി ടെർമിനലുകളിലെ ജലക്ഷാമമാണ് റെയിൽവേ അധികൃതരെ വലയ്ക്കുന്നത്. പ്രതിദിനം നാനൂറിലധികം കോച്ചുകളാണ് ഇവിടെ നിന്നു യാത്രയ്ക്കായി സജ്ജമാക്കേണ്ടത്.

തിരുവനന്തപുരത്തു ദിവസേന 12 ലക്ഷം ലിറ്റർ ജലവും കൊച്ചുവേളിയിൽ 3.5 ലക്ഷം ലിറ്ററുമാണ് കോച്ച് ഫില്ലിംഗിനും ക്ലീനിംഗിനും ഉൾപ്പെടെ ആവശ്യമായി വരുന്നത്. റെയിൽവേയ്ക്ക് ജലം ലഭ്യമാക്കുന്നത് വാട്ടർ അഥോറിറ്റിയാണ്. എന്നാൽ, ഇക്കഴിഞ്ഞ 18 മുതൽ തിരുവനന്തപുരത്തും 20 മുതൽ കൊച്ചുവേളിയിലും ജലവിതരണത്തിൽ വാട്ടർ അഥോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ കോച്ചുകളിൽ ജലം നിറയ്ക്കുന്നതിനായി കോട്ടയം, ആലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരുന്നു.


ഇതിനാൽ തിരുവനന്തപുരത്തും കൊച്ചുവേളിയിലും ജലദൗർലഭ്യം പരിഹരിക്കപ്പെടുന്നതു വരെ ട്രെയിനുകൾ യാത്രയ്ക്കിടയിൽ പിടിച്ചിടേണ്ടിവരുമെന്നും ഇക്കാര്യത്തിൽ യാത്രക്കാരുടെ ഭാഗത്തു നിന്നു സഹകരണം ഉണ്ടാകണമെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.