സംസ്ഥാന ജിഎസ്ടി നിയമം അടുത്ത സമ്മേളനത്തിൽ
Thursday, April 20, 2017 2:23 PM IST
തിരുവനന്തപുരം: ചരക്കു സേവന നികുതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന ചരക്കു സേവന നികുതി നിയമം അടുത്ത നിയമ സഭാ സമ്മേളനത്തിൽ പാസാക്കാൻ ധന മന്ത്രി ടി.എം. തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനം.

ജിഎസ്ടി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകൾ അതിദ്രുതം മുന്നേറുകയാണ്. സംസ്ഥാന വാണിജ്യ നികുതി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും കരടു നിയമം വിശദമായി പരിശോധിക്കുന്നതിനുമായി വിശദമായ ബ്രെയിൻ സ്റ്റോമിംഗ് സെഷൻ നടന്നു. അവലോകന യോഗത്തിൽ ധനമന്ത്രിയെ കൂടാതെ വാണിജ്യ നികുതി വകുപ്പ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, വാണിജ്യ നികുതി കമ്മീഷണർ ഡോ. രാജൻ ഖോബ്രഗഡേ, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, വാണിജ്യ നികുതി ഡെപ്യുട്ടി കമ്മീഷണർമാർ, ജോയിന്‍റ് കമ്മീഷണർമാർ, ഹൈക്കോടതിയിലെ നികുതി സ്പെഷൽ ഗവണ്‍മെന്‍റ് പ്ലീഡർമാർ, സെക്രട്ടേറിയറ്റ് നികുതി വകുപ്പിലെയും നിയമ വകുപ്പിലെയും അഡീഷണൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

കരടു നിയമത്തിലെ ഓരോ അധ്യായവും സംബന്ധിച്ച വിശദമായ അവലോകനം നടന്നു.
ചരക്കു സേവന നികുതി സമ്പ്രദായത്തെ സംബന്ധിച്ച ആഴത്തിലുള്ള പഠനം വാണിജ്യ നികുതി വകുപ്പിന്‍റെ വിവിധ തലങ്ങളിൽ എത്തിക്കുന്നതിനുള്ള ട്യൂട്ടോറിയൽ നടന്നു വരികയാണ്. ഇതിന്‍റെകൂടി ഭാഗമായാണ് ഉന്നത ഉദ്യോഗസ്ഥർ കരടു നിയമത്തെ സംബന്ധിച്ച് അവലോകന അവതരണങ്ങൾ നടത്തിയത്.


ജിഎസ്ടി കൗണ്‍സിൽ തയാറാക്കിയ കരടു നിയമത്തിന്‍റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് സംസ്ഥാനത്തിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വിധം നിയമം തയാറാക്കുന്നതു സംബന്ധിച്ച് നിയമോപദേശം നൽകാൻ അഡ്വക്കറ്റ് ജനറലിനെയും നിയമ വകുപ്പിനെയും ചുമതലപ്പെടുത്തി. കേന്ദ്ര ചരക്കു സേവന നിയമം ലോട്ടറിയെ ചരക്കായി നിർവചിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന ചരക്കു സേവന നിയമത്തിൽ ലോട്ടറിക്ക് ഉയർന്ന നികുതി ഈടാക്കുന്നതിനും കേന്ദ്ര ലോട്ടറി നിയമത്തിന്‍റെ വ്യവസ്ഥകൾ പ്രകാരം മാത്രം ലോട്ടറി നടത്തുന്നു എന്ന് ഉറപ്പുവരുത്താൻ കഴിയുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്നതിനും തത്വത്തിൽ തീരുമാനമായി.

ഇതിന്‍റെ നിയമ വശങ്ങൾ പരിശോധിക്കാൻ അഡ്വക്കറ്റ് ജനറലിനെയും നിയമ വകുപ്പിനെയും ചുമതലപ്പെടുത്തും. ലോട്ടറി സംബന്ധിച്ച ഇത്തരം വ്യവസ്ഥകൾ ഉൾക്കൊള്ളിക്കേണ്ടതിന്‍റെ പ്രാധാന്യം സംബന്ധിച്ച് കേന്ദ്രധനമന്ത്രിയെ സന്ദർശിച്ച് സംസ്ഥാന ധനമന്ത്രി ചർച്ച നടത്തിയിരുന്നു.നിലവിൽ വ്യാപാരികളുടെ ജിഎസ്ടി രജിസ്ട്രേഷൻ 70 ശതമാനം കടന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.