ജീവനക്കാരെ ഒതുക്കാൻ കോഫി ഹൗസ് ഓഫീസ് പൂട്ടി അഡ്മിനിസ്ട്രേറ്ററുടെ കുത്തിയിരിപ്പ്
Thursday, April 20, 2017 2:10 PM IST
തൃശൂർ: ഇന്ത്യൻ കോഫി ഹൗസ് വർക്കേഴ്സ് സഹകരണ സംഘം ഓഫീസിന്‍റെ ഷട്ടർ തുറക്കാതെ അഡ്മിനിസ്ട്രേറ്റർ കുത്തിയിരിപ്പു സമരം നടത്തി. സ്ഥലംമാറ്റവും സസ്പെൻഷനും അടക്കമുള്ള തന്‍റെ ഉത്തരവുകളും നിർദേശങ്ങളും അനുസരിക്കാത്തതിനാലാണ് അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഓഫീസ് തുറക്കാതെയും ജീവനക്കാരെ അകത്തു പ്രവേശിക്കാൻ അനുവദിക്കാതെയും കുത്തിയിരിപ്പു നടത്തിയത്.

തെക്കൻ ജില്ലകളിലെ കോഫി ഹൗസുകളുടെ ആസ്ഥാന കാര്യാലയം തുറക്കാതെ അഡ്മിനിസ്ട്രേറ്റർ കുത്തിയിരുന്നതോടെ അന്പതോളം ജീവനക്കാർ മണിക്കൂറുകളോളം പുറത്തു കാത്തുനിന്നു. പോലീസും സ്ഥലത്തെത്തിയിരുന്നു. രാവിലെ പതിനൊന്നോടെ അഡ്മിനിസ്ട്രേറ്റർ സ്ഥലംവിട്ടു.


കോഫി ഹൗസ് ജീവനക്കാർക്കു കഴിഞ്ഞ മാസത്തെ ശന്പളം നല്കാൻ ഹൈക്കോടതി അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ഓഫീസിലെ ജോലികൾ കഴിഞ്ഞ രണ്ടു ദിവസമായി പുരോഗമിച്ചുവരികയായിരുന്നു. ഇതിനിടെ സാന്പത്തിക ക്രമക്കേട് ആരോപിച്ച് ഒരു ജീവനക്കാരനെ അഡ്മിനിസ്ട്രേറ്റർ സസ്പെൻഡ്ചെയ്യുകയും പ്രതിഷേധം പ്രകടിപ്പിച്ച ആറുപേരെ സ്ഥലംമാറ്റുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.